play-sharp-fill
ഭാര്യാപിതാവിനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അപ്പീൽ തള്ളി  ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി വിധി

ഭാര്യാപിതാവിനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അപ്പീൽ തള്ളി ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി വിധി

കൊച്ചി: ഭാര്യാപിതാവിനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. തിരുവനന്തപുരം സ്വദേശി രാകേഷിന്‍റെ (വിനോദ്) ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, സി. പ്രദീപ്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.

ഭാര്യാവീട്ടിൽ താമസിച്ചിരുന്ന പ്രതി ഉച്ചക്ക് വീട്ടിലെത്തി ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. കുഞ്ഞിനെ ഉറക്കിയശേഷം നൽകാമെന്ന് ഭാര്യ പറഞ്ഞു. ഇതിൽ ക്ഷുഭിതനായി ഭാര്യയെ ആക്രമിക്കാൻ തുടങ്ങി. പിടിച്ചുമാറ്റാൻ ഭാര്യാപിതാവ് ശ്രമിച്ചു.


ഇതോടെ പ്രതി ഇരുമ്പ് പലകയെടുത്ത് ഭാര്യാപിതാവിനുനേരെ എറിഞ്ഞു. ഭാര്യയും മാതാവും കൂടി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കിടപ്പുമുറിയിൽനിന്ന് കത്രിക എടുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചതിനെതിരെയാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.