ഹേമചന്ദ്രൻ കൊലക്കേസ്;അന്വേഷണം വഴിതിരിച്ചുവിടാൻ ഫോൺ ഗുണ്ടൽപേട്ടിലും മൈസൂരിലും എത്തിച്ചു; മകൾ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ സംശയം അന്വേഷണത്തിൽ വഴിത്തിരിവായെന്ന് പൊലീസ്

Spread the love

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കൊന്ന് കുഴിച്ചുമൂടിയ ഹേമചന്ദ്രൻ കൊലക്കേസിൽ വഴിത്തിരിവായത്
മകൾ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ സംശയം.
തെറ്റിദ്ധരിപ്പിക്കാൻ ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിലും മൈസൂരിലും എത്തിച്ചു. മകൾ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ സംശയം അന്വേഷണത്തിൽ വഴിത്തിരിവായെന്നും പൊലീസ് വ്യക്തമാക്കി.

തട്ടികൊണ്ടുപോയി പിറ്റേദിവസം തന്നെ ഹേമചന്ദ്രനെ പ്രതികൾ കൊലപ്പെടുത്തിയിരുന്നു. പ്രതി നൗഷാദുമായുള്ള ഹേമചന്ദ്രന്റെ പണമിടപാടാണ് കൊലയിൽ കലാശിച്ചത്. മൃതദേഹ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.

ഊട്ടി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഹേമചന്ദ്രൻ കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം മാർച്ചിൽ തന്നെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ഇയാളുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോ‌ർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ.ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎൻഎ സാമ്പിൾ പരിശോധനാ ഫലം കിട്ടുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.

സംഭവത്തിൽ സുൽത്താൻ ബത്തേരി മാടാക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ് കുമാർ, വെള്ളപ്പന പള്ളുവാടി സ്വദേശി അജേഷ് ബി എസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വയനാട് ബീനാച്ചി സ്വദേശി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവർ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് സുഹൃത്തിന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിൽ വച്ചാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്