
തേർഡ് ഐ ബ്യൂറോ
ചെന്നൈ: കേരളത്തിലെ വനിതാ ഗുണ്ടയായ ശോഭാ ജോണിൻ്റെ പത്ത് ശോഭാ ജോൺ ചേരുന്നതാണ് മഹേശ്വരി. ചെന്നൈ നഗരത്തെ അടക്കി ഭരിക്കുന്ന കൊടും ക്രിമിനൽ.
ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ ഡോണും വനിതാ ഗുണ്ടാ നേതാവുമായ മഹേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഒന്ന് ഉലഞ്ഞത് ചെന്നൈയിലെ മാഫിയ അധോലോകം ആണ്.
ചെന്നൈ നഗരത്തിലേക്കും നിരവധി ജില്ലകളിലേക്കും വ്യാജ മദ്യവും ലഹരി മരുന്നും ഒഴുക്കുന്ന മഹേശ്വരി എന്ന ചെന്നൈയിലെ മാഫിയാ നേതാവിനെ ഏറ്റുമുട്ടലിനിടയിലാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ലോക്ക്ഡൗണ്‍ കാലത്തും വ്യാജമദ്യം വില്‍പ്പന നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അതീവ രഹസ്യമായി പൊലീസുകാര്‍ ഇവരെ വീടു വളഞ്ഞ് പിടികൂടിയത്. പൊലീസില്‍ തന്നെ ഏറെ സ്വാധീനമുള്ള മഹേശ്വരിയെ പൊലീസിലെ വിശ്വസ്തരായ ഒരു ടീം ചേര്‍ന്ന് അതീവ രഹസ്യമായാണ് കുടുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെന്നൈയിലെയും പരിസര ജില്ലകളിലെയും വ്യാജ മദ്യ, ലഹരിമരുന്ന് മാഫിയയ്ക്കു നേതൃത്വം നല്‍കുന്നത് മഹേശ്വരി എന്ന ഈ 38കാരിയാണ്.
ഗുണ്ടാ ആക്‌ട് പ്രകാരം പലതവണ അറസ്റ്റിലായിട്ടുള്ള വെല്ലൂര്‍ വാണിയമ്പാടി സ്വദേശിയാണ്. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനില്‍ പൊലീസ് വീടു വളഞ്ഞാണ് ഇവരെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് ഇവരുടെ ഗുണ്ടകളുമായി ഏറ്റുമുട്ടണ്ടിയും വന്നു. 20 കിലോ കഞ്ചാവും ഇരുപതു ലക്ഷം രൂപയും നിരവധി വസ്തുക്കളുടെ ആധാരങ്ങളും ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.
ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവാണ് മഹേശ്വരി. പല വമ്പന്മാരും ഇവര്‍ക്ക് മുന്നില്‍ മുട്ടു മടക്കി നില്‍ക്കും. മഹാനഗരത്തിലും അതിനോടു ചേര്‍ന്നു കിടക്കുന്ന ചെങ്കല്‍പേട്ട്,തിരുവെള്ളൂര്‍,കാഞ്ചിപുരം വെല്ലൂര്‍ ജില്ലകളില്‍ കള്ളും ലഹരിമരുന്നും ഒഴുക്കുന്ന വമ്പന്‍ സാമ്രാജ്യത്തന്റെ ഉടമയാണ് വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മഹേശ്വരിയെന്ന 38 കാരി. ലോക്ക് ഡൗണ്‍ കാലത്ത് വെല്ലൂരിലും വാണിയമ്പാടിയിലും വ്യാജമദ്യം വന്‍തോതില്‍ വിറ്റൊഴിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് പെണ്‍ഗുണ്ടയിലേക്കെത്തിയത്.
രാത്രി വീടുവളഞ്ഞ പൊലീസിനെ മഹേശ്വരിയുടെ ഗുണ്ടാ സംഘം ആക്രമിച്ചു. ഒടുവില്‍ മഹേശ്വരി മകന്‍ ദേവാന്ദിരന്‍ ബന്ധു ഉഷ, സഹായി കാവ്യ ക്യാരിയര്‍മാരായ മൂന്നു കുട്ടികളും പിടിയിലായി. വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുപത് കിലോ കഞ്ചാവ്, ഇരുപത് ലക്ഷംരൂപ, ഇരുചക്രവാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. തിരുപ്പത്തൂര്‍ എസ്‌പി വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസില്‍ ഏറെ സ്വാധീനമുള്ള മഹേശ്വരിയെ പിടികൂടിയത്.
സംഘത്തിന്റെ ആക്രണത്തില്‍ ഒരു പൊലീസുകാരിക്കു പരുക്കേറ്റു. കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റും ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവുമെത്തിച്ചാണ് മഹേശ്വരി ഇടനിലക്കാര്‍ക്ക് ൈകമാറിയിരുന്നത്. വ്യാജമദ്യ വില്‍പനയ്ക്ക് പിടിക്കപെട്ടതിനെ തുടര്‍ന്ന് നിരവധി തവണ ഗുണ്ടാ ആക്‌ട് പ്രകാരം തടവില്‍ കഴിഞ്ഞിട്ടുണ്ട്.
കേരളത്തിൽ ഒരു ശോഭാ ജോൺ മാത്രമാണ് ഗുണ്ടകളുടെ പട്ടികയിൽ ഉള്ളതെങ്കിൽ നാടിനെ വിറപ്പിച്ച മഹേശ്വരിയുടെ കഥ തമിഴ്നാടിന് കാണാപാഠമാണ്.