play-sharp-fill
സൈബര്‍ മാതൃകയിലുള്ള മൂന്നാം ലോക മഹായുദ്ധം, ഇതുവരെ അനുഭവിച്ച ഏറ്റവും വലിയ ഐടി പ്രതിസന്ധി; വ്യോമയാനം, ബാങ്കിംഗ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകൾ സ്തംഭിച്ചു, ഗൂഢാലോചന സിദ്ധാന്തങ്ങൾ പെരുകുന്നു

സൈബര്‍ മാതൃകയിലുള്ള മൂന്നാം ലോക മഹായുദ്ധം, ഇതുവരെ അനുഭവിച്ച ഏറ്റവും വലിയ ഐടി പ്രതിസന്ധി; വ്യോമയാനം, ബാങ്കിംഗ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകൾ സ്തംഭിച്ചു, ഗൂഢാലോചന സിദ്ധാന്തങ്ങൾ പെരുകുന്നു

പാരിസ്: ലോകം ഇതുവരെ അനുഭവിച്ച ഏറ്റവും വലിയ ഐടി പ്രതിസന്ധി. വ്യോമയാനം, ബാങ്കിംഗ്, കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളെ ഒരു ദിവസത്തിലേറെയായി സ്തംഭനത്തിലാക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസില്‍ ഇന്നലെ (വെള്ളിയാഴ്‌ച) രാവിലെ തുടങ്ങിയ പ്രശ്‌നം.

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ സ്ക്രീനില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.


ഇതോടെ ആഗോളവ്യാപകമായി വിവിധ മേഖലകളുടെ പ്രവര്‍ത്തനം താളംതെറ്റുകയും ശതകോടികളുടെ നഷ്‌ടമുണ്ടാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ പ്രശ്‌നം സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിലെ അപ്‌ഡേറ്റില്‍ വന്ന പിഴവ് മൂലമുണ്ടായതാണ് എന്നാണ് നിഗമനം.

ഇക്കാര്യം ക്രൗഡ്‌സ്ട്രൈക്കും മൈക്രോസോഫ്റ്റും തുറന്നുസമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇരു ടീമുകളുടെയും കണ്ടെത്തലും മാപ്പുപറച്ചിലുമൊന്നും ഗൂഢാലോചന സിദ്ധാന്തക്കാരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളവയായിരുന്നില്ല.

ലോകമാകെ വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ക്കുണ്ടായ സാങ്കേതിക പ്രശ്‌നത്തെ സൈബര്‍ മാതൃകയിലുള്ള മൂന്നാം ലോക മഹായുദ്ധം എന്ന തരത്തില്‍ വരെ വിശേഷിപ്പിച്ചു സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഗൂഢാലോചന സിദ്ധാന്തക്കാര്‍ എന്നണ് റിപ്പോര്‍ട്ടുകൾ.

നാളിതുവരെ ഐടി രംഗത്ത് ലോകം ഇത്രയും മണിക്കൂറുകള്‍ നീണ്ട പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ല എന്നത് വസ്‌തുതയാണ്. വെള്ളിയാഴ്‌ച രാവിലെ ആരംഭിച്ച പ്രതിസന്ധി ശനിയാഴ്‌ചയായിട്ടും ഇതുവരെ പരിഹരിച്ചിട്ടില്ല.

വിന്‍ഡോസിലെ തകരാര്‍ പൂര്‍ണമായും എപ്പോള്‍ പരിഹരിക്കാനാകും എന്ന കണക്കുകൂട്ടല്‍ നിലവില്‍ മൈക്രോസോഫ്റ്റിനും ക്രൗഡ്സ്ട്രൈക്കിനുമില്ല എന്നാണ് ഇരു കമ്പനികളുടെയും പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ഈ അവസരം മുതലെടുത്താണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ കഥകള്‍ മെനയുന്നത്. cyber polygon എന്ന ഹാഷ്‌ടാഗില്‍ നിരവധി ട്വീറ്റുകള്‍ ആഗോള ഐടി പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി പ്രത്യക്ഷപ്പെട്ടു