video
play-sharp-fill

‘എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥ, അടിവയറ്റില്‍ മർദനമേറ്റതിനാല്‍ മൂത്രമൊഴിക്കാൻ പോലും പ്രയാസം’; ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മർദ്ദനമേറ്റ ദളിത് പെണ്‍കുട്ടി ; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

‘എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥ, അടിവയറ്റില്‍ മർദനമേറ്റതിനാല്‍ മൂത്രമൊഴിക്കാൻ പോലും പ്രയാസം’; ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് മർദ്ദനമേറ്റ ദളിത് പെണ്‍കുട്ടി ; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

ആലപ്പുഴ: ചേര്‍ത്തല പൂച്ചാക്കലില്‍ നടുറോഡില്‍ ദളിത് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്ന് ആരോപണം.

പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മര്‍ദനത്തിനിരയായ ദളിത് പെണ്‍കുട്ടി പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. ഇപ്പോഴും ശരീരമാസകലം വേദനയാണ്.

എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിവയറ്റില്‍ മർദനമേറ്റതിനാല്‍ മൂത്രമൊഴിക്കാൻ പോലും പ്രയാസമാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതുപോലെ ഒരവസ്ഥ ഒരു പെണ്‍കുട്ടിക്കും വരരുത്. അനിയന്മാരെ മർദിക്കുന്നത് കണ്ട് ചെന്ന് ചോദിച്ചതിനാണ് ഇങ്ങനെ മര്‍ദിച്ചത്. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകും. എന്‍റെ ഡ്രസ് വരെ വലിച്ചു പറിച്ചു. ശരീരമാസകലം വേദനയാണ്. ജാതി പറഞ്ഞുകൊണ്ടാണ് അടിച്ചത്. ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദളിത് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ തൈക്കാട്ടുശ്ശേരി സ്വദേശി പ്രാദേശിക സിപിഎം പ്രവർത്തകൻ ഷൈജുവിനും സഹോദരനുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇളയ സഹോദരങ്ങളെ മർദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരിയില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിക്ക് ക്രൂര മർദനം ഏറ്റത്.

സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടിയെ തൈക്കാട്ടുശ്ശേരി സ്വദേശി ഷൈജു റോഡിലൂടെ വലിച്ചിഴച്ച്‌ മർദിച്ചത്. ഷൈജുവിനും സഹോദരനുമെതിരെ പൊലിസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നടുറോഡില്‍ നടന്ന കൂട്ടത്തല്ലില്‍ ഇരുവിഭാഗത്തിലെ ആളുകള്‍ക്കും പരിക്കേറ്റിരുന്നു.അതിനാല്‍ ഇരു വിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.മർദന മേറ്റ പെണ്‍കുട്ടിയും മർദിച്ച ഷൈജുവും ഉള്‍പ്പടെ ആറു പേരും കണ്ടാലറിയാവുന്നവരുമാണ് കൂട്ടത്തല്ല് കേസിലെ പ്രതികള്‍. പെണ്‍കുട്ടിക്കും സഹോദരങ്ങള്‍ക്കുമെതിരെ ഷൈജുവും പരാതി നല്‍കിയിട്ടുണ്ട്.