video
play-sharp-fill

വാഹന പരിശോധനയ്ക്കിടെ ഷോൾഡർ ബാഗിൽ നിന്ന് പിടികൂടിയത് 04.022 കിലോഗ്രാം കഞ്ചാവ്; 26 കാരൻ അറസ്റ്റിൽ; പ്രതിക്ക് 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് വയനാട് അഡീഷണൽ സെഷൻസ് കോടതി

വാഹന പരിശോധനയ്ക്കിടെ ഷോൾഡർ ബാഗിൽ നിന്ന് പിടികൂടിയത് 04.022 കിലോഗ്രാം കഞ്ചാവ്; 26 കാരൻ അറസ്റ്റിൽ; പ്രതിക്ക് 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് വയനാട് അഡീഷണൽ സെഷൻസ് കോടതി

Spread the love

കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി കഞ്ചാവ് കടത്തിയെന്ന കേസില്‍ യുവാവിന് തടവും പിഴയും.

04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ ബത്തേരി മൈതാനിക്കുന്ന് പട്ടേല്‍ വീട്ടില്‍ ഷിയാസ് പാട്ടേലി(26)നെയാണ് മൂന്ന് വര്‍ഷം തടവിനും കാല്‍ ലക്ഷം രൂപ പിഴയും ഒടുക്കാന്‍ വയനാട് അഡീഷണല്‍ സെഷന്‍സ് കോടതി(എന്‍.ഡി.പി.എസ്) ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.

2021 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാഹന പരിശോധനക്കിടെ കല്‍പ്പറ്റ ബൈപാസ് റോഡിന് സമീപത്ത് നിന്നാണ് ഷിയാസിനെ പിടികൂടുന്നത്. ബൈക്കില്‍ കല്‍പ്പറ്റ ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇയാളുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് 04.022 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നത്തെ് കല്‍പ്പറ്റ എസ്ഐ പി.ജെ. ജെയിംസാണ് പ്രതിയെ പിടികൂടിയത്.  അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. പ്രമോദ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. ശ്രദ്ധാധരന്‍ ഹാജരായി.

ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട: കമ്പത്തുനിന്നും എത്തിച്ച ഒരു കിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റിൽ

ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട: കമ്പത്തുനിന്നും എത്തിച്ച ഒരു കിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കടക്കം വിൽക്കുന്നതിനായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റിൽ. തൊടുപുഴ മാങ്ങാട്ട് കവല മേച്ചേരിൽ റഷീദി (30) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇടുക്കി കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിതരണം ചെയ്തിരുന്നത് റഷീദ് അയിരുന്നെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് ദിവസങ്ങളായി റഷീദിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ റഷീദ് ഈരാറ്റുപേട്ടയിൽ എത്തിയതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് , എസ് ഐ സന്ദീപ്, എ.എസ്. ഐ നൗഷാദ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് പി.വി, സിവിൽ പോലീസ് ഓഫീസർമാരായ ജീമോൻ, ആന്റണി, പ്രതീഷ്, അനിൽ, ജയകുമാർ എന്നിവർ മേലുകാവ് കാഞ്ഞിരം കവലയിൽ എത്തി. ഈ സമയം ഇതുവഴി എത്തിയ റെഷീദിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒരാഴ്ച മുൻപ് കോട്ടയം നഗരമധ്യത്തിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയായ യുവാവിനെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.