‘വെല്ലുവിളിക്കാൻ വരരുത്’, ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; ജി സുധാകരൻ

Spread the love

അമ്പലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ.

video
play-sharp-fill

താൻ ബിജെപി പിന്തുണയോടെ മത്സരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു എന്നാല്‍ സ്വപ്നത്തില്‍ പോലും അങ്ങനെ കരുതിയിട്ടില്ല.

ചെളിക്കുണ്ടില്‍ ആഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി പറയുന്നു കുട്ടനാട്ടിലെ ചെളിയില്‍ പോലും ഞാൻ ആഴ്ന്നു പോയിട്ടില്ല. ബിജെപി എനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയാണ് പറയുന്നത്. ആലപ്പുഴ ഇരുതല മൂർച്ചയുള്ള ആയുധമാണെന്നും ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ ആണെന്നും തന്നെ വെല്ലുവിളിക്കാൻ വരരുതെന്നും ജി സുധാകരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎം ഇന്ന് തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയല്ല പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാർട്ടിയായി മാറി. പാർട്ടി അവഗണന എന്റെ മുഖത്ത് ഇടിച്ചു കൊണ്ടിരുന്നു അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല ഒരു ബ്രാഞ്ചിലേക്ക് ഞാൻ ഒതുങ്ങി. അതില്‍ കൂടുതല്‍ പാർട്ടി അച്ചടക്കം എങ്ങനെ പാലിക്കാൻ കഴിയും. അപ്പോഴേക്ക് പാർട്ടി സജി ചെറിയന്റെ കസ്റ്റഡിയില്‍ ആയി. ആലപ്പുഴയിലെ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ തലവൻ സജി ചെറിയാനെന്നും ജി സുധാകരൻ വിമർശിച്ചു. ബിജെപി വോട്ട് ഇല്ലെങ്കില്‍ സജി ചെറിയാൻ തോല്‍ക്കും. ആലപ്പുഴയുടെ അസ്ഥിവാരം തോണ്ടി വാഴപ്പിണ്ടി കുഴിച്ചിട്ടു അതിന് നേതൃത്വം നല്‍കിയത് സജി ചെറിയാൻ ആണ്. സജി ചെറിയാനെ പാർട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ ആണ്. എന്നെ വിട്ടിട്ട് പാർടിക്ക് വേണ്ടി പ്രവർത്തിക്കൂ.കേരളത്തിലെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ചിലർ. പാവപ്പെട്ട എം എ ബേബിക്ക് ഒന്നും ചെയ്യാനില്ല. ഇത് അവസാനത്തിന്റെ ആരംഭമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ജി സുധാകരൻ വിമർശിച്ചു.