അഞ്ചുവയസ്സുകാരനെ പെറ്റമ്മയും ബന്ധുക്കളും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

അഞ്ചുവയസ്സുകാരനെ പെറ്റമ്മയും ബന്ധുക്കളും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖിക

കുമളി : അഞ്ചു വയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കേരളതമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കോംബൈയിലാണ് കൊലപാതകം നടന്നത്. അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് അഞ്ചു വയസ്സുകാരനെ തലയ്ക്കടയിച്ച് ബോധം കെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ അഞ്ചുവയസ്സുകാരന്റെ അമ്മ ഗീത (25), രണ്ടാനച്ഛൻ ഉദയകുമാർ (32), ഗീതയുടെ സഹോദരി ഭുവനേശ്വരി (23), അവരുടെ ഭർത്താവ് കാർത്തിക് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗീതയുടെ ആദ്യ ബന്ധത്തിലെ കുട്ടിയെ ആണ് കൊലപ്പെടുത്തിയത്. രണ്ടു വർഷം മുമ്പാണ് ഗീത ഭർത്താവ് മുരുകനെ ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തത്. തന്റെ മാതാപിതാക്കൾ താമസിക്കുന്നതിന് സമീപമാണ് ഗീതയും ഉദയകുമാറും താമസിച്ചിരുന്നത്. ആദ്യബന്ധത്തിലെ ആൺകുട്ടി ഗീതയുടെ മാതാപിതാക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്. എന്നാൽ കുട്ടി ഇടയ്ക്ക് ഗീതയെ കാണാൻ വരുന്നതിനെ ചൊല്ലി ഉദയകുമാർ ഗീതയോട് പതിവായി വഴക്കിടുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേസമയം ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭർത്താവ് കാർത്തിക്കും ഇവരുടെ വീട്ടിൽ വീട്ടിലെ പതിവുസന്ദർശകരായി. തുടർന്ന് ഗീതയും കാർത്തിക്കും തമ്മിലും ഭുവനേശ്വരിയും ഉദയകുമാറും തമ്മിലും അടുപ്പത്തിലായി. ഇതോടെ ആദ്യബന്ധത്തിലെ കുട്ടി തങ്ങളുടെ അവിഹിതബന്ധത്തിനു തടസ്സമാകുമെന്നു കണ്ട ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

കൊലപാതകത്തിനു ശേഷം കുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ചുടുകാട്ടിൽ നിന്നും കണ്ടെത്തിയത്. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർത്തിക് കുട്ടിയെ കൂട്ടിക്കൊണ്ടു നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. രാത്രി കാർത്തിക്കിന്റെ ഓട്ടോറിക്ഷ തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. തുടർന്നു കാർത്തിക്കിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.

കൊലപാതകം നടത്തുന്നതിനായി കാർത്തിക് തന്റെ ഓട്ടോറിക്ഷയിൽ ഉദയകുമാർ, ഗീത, ഭുവനേശ്വരി എന്നിവരെ ചുടുകാട്ടിൽ ഇറക്കിവിട്ട ശേഷം നടന്നു വീട്ടിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കൊല നടക്കുമ്പോൾ കുട്ടിയുടെ അമ്മ ഗീതയാണ് ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ കാവൽ നിന്നത്.
കഴിഞ്ഞ ദിവസം രാത്രി 9നു കോംബൈ മൃഗാശുപത്രിക്കു സമീപത്തെ ചുടുകാട്ടിൽ കൊണ്ടുവന്നു കുട്ടിയെ കല്ലു കൊണ്ടു തലയ്ക്കടിച്ചു ബോധം കെടുത്തി. പിന്നീടു തറയിലടിച്ചും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പു വരുത്താൻ ഇവർ കുട്ടിയുടെ കഴുത്തറുത്തു.