ചായക്കടയില്‍ ചായയടിക്കാന്‍ നിന്നയാള്‍ക്ക് മുട്ടന്‍ പവര്‍ കിട്ടുന്നു…അദ്ദേഹം നാട് കുട്ടിച്ചോറാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നു… പക്ഷേ ഒന്നു സമ്മതിച്ചേ പറ്റൂ..പുള്ളി എന്നാ ഒരു അഭിനയം ആണെന്നേ…വിങ്ങിപ്പൊട്ടി കരയുന്ന സീന്‍ ഒക്കെ ഉണ്ടല്ലോ…അസാധ്യം…പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച്‌ പൊലീസുകാരന്റെ ഫേസ് ബുക്ക് പോസ്റ്റ്; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രം​ഗത്ത്

Spread the love

സ്വന്തം ലേഖകൻ
പത്തനംതിട്ട: ചായക്കടയില്‍ ചായയടിക്കാന്‍ നിന്നയാള്‍ക്ക് മുട്ടന്‍ പവര്‍ കിട്ടുന്നു…അദ്ദേഹം നാട് കുട്ടിച്ചോറാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നു… പക്ഷേ ഒന്നു സമ്മതിച്ചേ പറ്റൂ..പുള്ളി എന്നാ ഒരു അഭിനയം ആണെന്നേ…വിങ്ങിപ്പൊട്ടി കരയുന്ന സീന്‍ ഒക്കെ ഉണ്ടല്ലോ…അസാധ്യം…പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച്‌ പൊലീസുകാരന്റെ ഫേസ് ബുക്ക് പോസ്റ്റ്.

നെറ്റ്ഫ്ളിക്സില്‍ റിലീസായ ടൊവിനൊ ചിത്രം മിന്നല്‍ മുരളിയെ കുറിച്ചെന്ന് തോന്നുന്ന വിധം കോന്നി സ്റ്റേഷനിലെ പൊലീസുകാരനായ ലുലു രവീന്ദ്രന്‍ ഇട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.

യാതൊരു മടിയും കൂടാതെ പൊലീസുകാര്‍ തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കുകയും ജനപ്രതിനിധികളെ അവഹേളിക്കുകയുമാണന്ന് പോസ്റ്റിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചായക്കടയില്‍ ചായയടിക്കാന്‍ നിന്നയാള്‍ക്ക് മുട്ടന്‍ പവര്‍ കിട്ടുന്നു…അദ്ദേഹം നാട് കുട്ടിച്ചോറാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നു… പക്ഷേ ഒന്നു സമ്മതിച്ചേ പറ്റൂ..പുള്ളി എന്നാ ഒരു അഭിനയം ആണെന്നേ…വിങ്ങിപ്പൊട്ടി കരയുന്ന സീന്‍ ഒക്കെ ഉണ്ടല്ലോ…അസാധ്യം…
അടിയില്‍ ഹാഷ് ടാഗ് മിന്നല്‍ മുരളിയെന്നിട്ടിട്ടുണ്ട്. കണ്ണിറുക്കി കാട്ടുന്ന ഒരു ഇമോജിയും ചേര്‍ത്തിട്ടുണ്ട്.

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്തതാണെന്നാണ് ആക്ഷേപം. പൊലീസ് സേനയില്‍ തന്നെ ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍ ജോലി ചെയ്യുന്നയാളുടെ ബന്ധുവാണ് ഈ പൊലീസുകാരന്‍. തികച്ചും വ്യംഗമെന്ന രീതിയില്‍ അതിസമര്‍ഥമായി പ്രധാന മന്ത്രിയെ അവഹേളിച്ചിരിക്കുകയാണ് ഇയാളെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി സര്‍ക്കാരുകളുടെ തലപ്പത്തുള്ളവരെ അപഹസിക്കുന്ന തരത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്ന പൊലീസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറയുന്നു.