play-sharp-fill
മഹിഷിയെ നിഗ്രഹിച്ചതിനുശേഷം സാക്ഷാൽ അയ്യപ്പൻ അന്തിയുറങ്ങിയ വീട് ഇന്നും പഴമ കൈവിടാതെ എരുമേലിയിൽ

മഹിഷിയെ നിഗ്രഹിച്ചതിനുശേഷം സാക്ഷാൽ അയ്യപ്പൻ അന്തിയുറങ്ങിയ വീട് ഇന്നും പഴമ കൈവിടാതെ എരുമേലിയിൽ

സ്വന്തം ലേഖകൻ

എരുമേലി: മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പൻ അന്തിയുറങ്ങിയ വീട് ഇന്നും പഴമ കൈവിടാതെ കോട്ടയത്തെ എരുമേലിയിൽ. എരുമേലിയിലെ പുത്തൻവീട് അയ്യപ്പഭക്തർക്ക് പുണ്യമേകുന്നു . മഹിഷീ നിഗ്രഹത്തിനെത്തിയ അയ്യപ്പൻ എരുമേലിയിലെ ഈ വീട്ടിലെത്തി അന്തിയുറങ്ങിയതായും പിറ്റേന്ന് വനത്തിലെത്തി മഹിഷിയെ വധിച്ചെന്നുമാണ് കഥ. വിഷ്ണുമായയിൽ ശിവന്റെ പുത്രനായി പിറന്ന് പന്തളത്ത് വളർന്ന അയ്യപ്പൻ പുലിപ്പാല് തേടി വനത്തിലേക്ക് പുറപ്പെട്ടു .


പമ്പാതീരം താണ്ടി വനാതിർത്തിയിലെത്തി. അപ്പോൾ വിളക്ക് കണ്ട വീട്ടിലേക്ക് അയ്യപ്പൻ എത്തി . അവിടെ ഒരു മുത്തശ്ശിമാത്രം ആണ് ഉണ്ടായിരുന്നത് . അവിടെ അന്ന് അയ്യപ്പൻ അന്തിയുറങ്ങി . മഹിഷി എന്ന അസുര സ്ത്രീയുടെ അക്രമത്തേക്കുറിച്ച് മുത്തശ്ശി അയ്യപ്പനോട് പറഞ്ഞു. വനത്തിലെത്തിയ അയ്യപ്പനെ മഹിഷി ആക്രമിച്ചു . ഒടുവിൽ അയ്യപ്പൻ മഹിഷീ നിഗ്രഹം നടത്തി .മഹിഷി ശാപമോക്ഷം ലഭിച്ച് മനുഷ്യസ്ത്രീയായി മാറി മാളികപ്പുറത്തമ്മയായി എന്നാണു ഐതീഹ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമയുടെ രൂപമുള്ള മഹിഷിയെ കൊന്ന സ്ഥലം എരുമ കൊല്ലി ആകുകയും പിന്നീട് എരുമേലി എന്നായതായും സ്ഥലനാമ ചരിത്രം. അയ്യപ്പൻ അന്തിയുറങ്ങിയ മുത്തശ്ശിയുടെ വീട് പിന്നീട് അനന്തര അവകാശികൾ സംരക്ഷിച്ചു. പുത്തൻ വീട് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനടുത്താണ് പുത്തൻ വീട് .

എരുമേലിയിൽ പേട്ടതുള്ളൽ പാതയോട് ചേർന്നാണ് സ്വാമി അയ്യപ്പന്റെ പാദസ്പർശമേറ്റ പുത്തൻവീട്. അയ്യപ്പൻ മഹിഷിയെ നിഗ്രഹിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന ഉടവാൾ ഇപ്പോഴും ഈ വീട്ടിൽ ഭക്തിയോടെ സൂക്ഷിച്ചിട്ടുണ്ട്. പുത്തൻവീട്ടിൽ ഇരുൾ നിറഞ്ഞ മുറികളിലൊന്നിൽ കെടാവിളക്കിന്റെ കാവലിൽ കേട് പാടുകൾ കൂടാതെ ആ ഉടവാൾ ഇന്നുമുണ്ട്.