video
play-sharp-fill

Thursday, May 22, 2025
HomeMainജപ്പാനില്‍ വൻ ഭൂകമ്ബം,സുനാമി മുന്നറിയിപ്പ്;തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത.

ജപ്പാനില്‍ വൻ ഭൂകമ്ബം,സുനാമി മുന്നറിയിപ്പ്;തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത.

Spread the love

സ്വന്തം ലേഖിക

പ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂകമ്ബമുണ്ടായത്.തുടര്‍ന്ന് നൈഗാട്ട, ടൊയാമ, തുടങ്ങിയ മേഖലകളില്‍ തുടര്‍ ഭൂകമ്ബമുണ്ടായതായി ദേശീയ ബ്രോഡ്കാസ്റ്റര്‍ എൻഎച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.

ഇഷികാവ പ്രിഫെക്ചറിലെ തീരദേശ നോട്ടോ പ്രദേശത്തെ താമസക്കാരോട് ഉടൻ തന്നെ ഉയര്‍ന്ന സ്ഥലത്തേക്ക് മാറാൻ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാൻ കടലിനോട് ചേര്‍ന്നുള്ള തീരപ്രദേശങ്ങളില്‍ 5 മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിക്ടര്‍ സ്‌കെയിലില്‍ നാലോ അതിലധികമോ തീവ്രതയുള്ള 20 ഭൂചലനങ്ങള്‍ ഇഷിക്കാവ തീരത്തും അയല്‍പക്കത്തുള്ള നിഗറ്റ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകിട്ട് 4.06 നും 5.29 നും ഇടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും കാരണം പ്രധാന റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബാധിത പ്രദേശത്തെ പട്ടണങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും വാട്ടര്‍ മെയിൻ പൊട്ടുകയും ചെയ്തിട്ടുണ്ട്. വടക്കൻ ദ്വീപായ ഹോക്കൈഡോയിലും തെക്കൻ ദ്വീപായ ക്യൂഷുവിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഖാലിനില്‍ റഷ്യയും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിഗറ്റ, ടോയാമ മേഖലകളില്‍ തിരമാല 5 മീറ്റര്‍ വരെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. രാജ്യത്ത് ശൈത്യകാലമാണെങ്കിലും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ഭൂകമ്ബങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹോകുരിക്കു ഇലക്‌ട്രിക് പവര്‍ അറിയിച്ചതായി എൻഎച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ തങ്ങളുടെ ആണവ നിലയങ്ങളില്‍ അസാധാരണതകളൊന്നുമില്ലെന്നും എന്നാല്‍ കമ്ബനി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൻസായി ഇലക്‌ട്രിക് പവറിന്റെ വക്താവ് പറഞ്ഞു.

2011 മാര്‍ച്ച്‌ 11 ന് വടക്കുകിഴക്കൻ ജപ്പാനില്‍ ഒരു വലിയ ഭൂകമ്ബവും സുനാമിയും ഉണ്ടായിരുന്നു. നഗരത്തില്‍ വലിയ നാശത്തിന് കാരണമായ ഈ സുനാമി ഫുകുഷിമയില്‍ ആണവ നിലയത്തിന്റെ തകര്‍ച്ചയിലേക്കും വന്‍ ആണവ വികിരണചോര്‍ച്ചയിലേക്കും നയിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments