play-sharp-fill
ദുബായ്-കൊച്ചി കപ്പല്‍ സര്‍വീസ്;  അനുയോജ്യമായ കപ്പല്‍ കണ്ടെത്താൻ അന്വേഷണം തുടങ്ങി സ്വകാര്യകമ്പനി;  മൂന്നുമാസത്തിനുള്ളില്‍ തുടങ്ങിയേക്കും

ദുബായ്-കൊച്ചി കപ്പല്‍ സര്‍വീസ്; അനുയോജ്യമായ കപ്പല്‍ കണ്ടെത്താൻ അന്വേഷണം തുടങ്ങി സ്വകാര്യകമ്പനി; മൂന്നുമാസത്തിനുള്ളില്‍ തുടങ്ങിയേക്കും

കൊച്ചി: ഗള്‍ഫിലേക്ക് കപ്പല്‍ സർവീസ് എന്ന പ്രവാസികളുടെ സ്വപ്നം യാഥാർഥ്യത്തോടടുക്കുന്നു.

കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് സർവീസ് തുടങ്ങുന്നതിന് യോഗ്യത നേടിയ സ്വകാര്യകമ്പനി അനുയോജ്യമായ കപ്പല്‍ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കപ്പലിലെ പരിശോധനകള്‍ പൂർത്തിയാക്കി, കേന്ദ്രാനുമതിയും ലഭ്യമായാല്‍ വൈകാതെ സർവീസ് തുടങ്ങാനാകും.

കപ്പല്‍ സർവീസ് തുടങ്ങാൻ നാല് കമ്പനികളാണ് കേരള മാരിടൈം ബോർഡിനു മുന്നില്‍ സന്നദ്ധത അറിയിച്ച്‌ എത്തിയത്. കമ്പനികള്‍ നല്‍കിയ താത്പര്യപത്രം പഠിച്ചതില്‍ നിന്ന് രണ്ട് കമ്പനികളെയാണ് യോഗ്യരായി കണ്ടെത്തിയത്. ഇതില്‍ ഒരു കമ്പനിയാണ് ഇപ്പോള്‍ സർവീസിന് അനുയോജ്യമായ കപ്പല്‍ കണ്ടെത്താൻ ഇൻഡൊനീഷ്യ അടക്കമുള്ള സ്ഥലങ്ങളില്‍ അന്വേഷണം തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനി കപ്പല്‍ എത്തിച്ചാല്‍ ബോർഡ് വിശദമായ പരിശോധന നടത്തും. യാത്ര ചെയ്യുന്നതിനും ചരക്കുകള്‍ കൊണ്ടുപോകുന്നതിനും കപ്പലിലുള്ള സൗകര്യങ്ങളും വിലയിരുത്തും. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് നല്‍കും.

അതിനുശേഷം സർവീസിന് അനുമതി ലഭ്യമാക്കും. കേന്ദ്രത്തില്‍നിന്നുള്ള ലൈസൻസ് അടിയന്തരമായി ലഭിക്കാനുള്ള നടപടികളും മാരിടൈം ബോർഡ് സ്വീകരിക്കും. ഈവർഷം അവസാനമോ അടുത്തവർഷം ആദ്യമോ സർവീസ് തുടങ്ങാനാകുമെന്നാണ് ബോർഡ് അധികൃതരുടെ പ്രതീക്ഷ.

മാസങ്ങള്‍ക്കുമുൻപ് ബോർഡ് നടത്തിയ പാസഞ്ചർ സർവേയില്‍ ദുബായിലേക്കുള്ള കപ്പല്‍ സർവീസിനോടാണ് കൂടുതല്‍പ്പേരും താത്പര്യം പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഈ സർവീസ് ആദ്യം തുടങ്ങുക. കേരളത്തിലെ തുറമുഖങ്ങളില്‍ കൊച്ചിയിലാണ് വലിയ കപ്പലുകള്‍ക്ക് അടുക്കാനാകുക. ഇക്കാരണങ്ങളാലാണ് കൊച്ചി-ദുബായ് കപ്പല്‍ സർവീസ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. യാത്രച്ചെലവ് കുറയുമെന്നതും കൂടുതല്‍ ചരക്കുകൊണ്ടുവരാമെന്നതുമാണ് കപ്പല്‍സർവീസിന്റെ നേട്ടങ്ങള്‍.