
കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നും വൻ ലഹരിമരുന്ന് വേട്ട; രണ്ടു യുവതികളടക്കം ഏഴുപേർ പിടിയിൽ; പിടികൂടിയത് വിപണിയിൽ ഒരുകോടി രൂപയോളം വിലവരുന്ന ലഹരിമരുന്നുകൾ
സ്വന്തം ലേഖകൻ
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റിൽ നിന്നും മാരക ലഹരിവസ്തുക്കളുമായി രണ്ടു യുവതികളടക്കം ഏഴുപേർ പിടിയിൽ.
കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർഗോഡ് സ്വദേശികളായ അജ്മൽ, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്സൽ, തൈബ എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപണിയിൽ ഒരുകോടി രൂപയോളം വിലവരുന്ന ലഹരിമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി, മറ്റ് ലഹരിഗുളികകൾ എന്നിവ പ്രതികളിൽനിന്നും പിടികൂടിയിട്ടുണ്ട്.
എക്സൈസ് പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ 90 ഗ്രാം എംഡിഎംഎയും മൂന്ന് വിദേശ ഇനം നായ്ക്കളും ഉണ്ടായിരുന്നു.
ചെന്നൈയിൽ നിന്നാണ് ലഹരിമരുന്ന് ഇവർ കൊണ്ടുവന്നിരുന്നത്. ആഡംബര കാറുകളിൽ കുടുംബസമേതമെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.
സ്ത്രീകളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് ഇതരസംസസ്ഥാനങ്ങളിൽ നിന്നടക്കം കടത്തിയിരുന്നത്.
വിദേശ ഇനത്തിൽ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നാണ് പലപ്പോഴും ചെക്പോസ്റ്റുകളിൽ ഇവർ അറിയിച്ചിരുന്നത്. ചെക്പോസ്റ്റുകളിൽ വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു സംഘത്തിൻറെ മയക്കുമരുന്ന് കടത്തൽ.
കൊച്ചി നഗരത്തിലും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും എംഡിഎംഎ വിതരണത്തിൽ സംഘം ഉൾപ്പെട്ടിരുന്നതായാണ് അന്വേഷണസംഘത്തിൻറെ പ്രാഥമിക നിഗമനം.