
ഡൽഹി :ഏത് നിമിഷവും യുദ്ധം ആസന്നമാകുമെന്ന സ്ഥിതിയാണ് പശ്ചിമേഷ്യയിൽ.സ്വന്തം മണ്ണിന്റെയും പൗരന്മാരുടെയും സുരക്ഷിതത്വം ചോദ്യ ചിഹ്നമാകുമ്പോൾ രാജ്യത്തിന് ആയുധമെടുക്കാതെ തരമില്ല. നിലവിട്ട് പെരുമാറുന്ന ശത്രുവിനെ തോൽപ്പിക്കാൻ ഇന്ത്യയുടെ ആയുധശേഖരത്തിൽ ആയുധങ്ങൾ അനവധിയാണ്. ഇനി മാമലകൾക്കപ്പുറത്ത് ഭൂമിക്കടിയിൽ അഭയം തേടിയാലും ശത്രുവിന് രക്ഷയില്ലെന്ന് ഉറപ്പുവരുത്താൻ ഉള്ള നീക്കങ്ങൾ തകൃതിയായി നടത്തുകയാണ് ഇന്ത്യ. ബങ്കർ ബസ്റ്റർ ബോംബ് ആണ് ഇന്ത്യയുടെ സ്വപ്നം.
ഇറാനിലെ ആണവകേന്ദ്രങ്ങളിൽ യുഎസ് വർഷിച്ച ബങ്കർ ബസ്റ്റർ ബോംബ് പോലെയുള്ള ഉഗ്രപ്രഹരശേഷിയുള്ളവ ഇന്ത്യയുടെ പക്കലെത്തിയാൽ ശത്രുക്കൾ ഒന്ന് മടിക്കും. വിദൂരപ്രദേശങ്ങളിലേക്ക് ആക്രമണം നടത്താനായി നിലവിൽ ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5നെ പരിഷ്കരിച്ച് ബങ്കർ ബസ്റ്റർ പോർമുന വഹിക്കുന്ന മിസൈൽ വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പുതിയ അഗ്നി മിസൈലിന് 7500 കിലോയോളം ഭാരമുള്ള പോർമുന വഹിക്കാനാകും. പേലോഡിന്റെ ഭാരം കൂടുന്നതുകൊണ്ട് തന്നെ മിസൈലിന്റെ പ്രഹര പരിധി അൽപം കുറയും. നിലവിൽ അഗ്നി-5 മിസൈലിന് 5000 കിലോമീറ്ററിനപ്പുറം വരെ ആക്രമണം നടത്താൻ സാധിക്കും.