അപകട സൂചനയോ? ഓർഫിഷ് വീണ്ടും തീരത്ത്; 20 ദിവസങ്ങൾക്കിടയിൽ തീരത്തടിഞ്ഞത് നാല് തവണ

Spread the love

ഓർഫിഷ് എന്നറിയപ്പെടുന്ന അപൂർവ മത്സ്യത്തെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ കണ്ടതോടെ ആശങ്കയേറുകയാണ്. ജാപ്പനീസുകാർ ഇതിനെ വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയായിട്ടാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ നാലു പ്രാവശ്യം ഓർഫിഷിനെ തീരങ്ങളിൽ കണ്ടിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ തിരയടിഞ്ഞത്. തമിഴ്നാട്ടിൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഏകദേശം 30 അടി (ഒമ്പത് മീറ്റർ) നീളമുള്ള ഭീമൻ ഓർഫിഷിനെ മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

അതിനുശേഷം കുറച്ച് ദിവസത്തിനകം ടാസ്മാനിയ തീരത്ത് വീണ്ടും ഒരു ഓർഫിഷിനെ കണ്ടെത്തി. ഏകദേശം മൂന്ന് മീറ്റർ നീളമായിരുന്നു മത്സ്യത്തിന് ഉണ്ടായിരുന്നത്. അതേസമയം, ഒരാഴ്ചക്കുള്ളിൽ ന്യൂസിലൻഡിൽ രണ്ടുതവണ ഓർഫിഷുകൾ തീരത്തേക്ക് ഒഴുകിയെത്തിയതും റിപ്പോർട്ട് ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുമുമ്ബ് 2024 ഓഗസ്റ്റിലായിരുന്നു കാലിഫോർണിയയില്‍ ഓർഫിഷുകളെ കണ്ടത്. രണ്ട് ദിവസങ്ങള്‍ക്കിപ്പുറം ലോസ് ഏഞ്ചല്‍സില്‍ 4.4 തീവ്രതയുള്ള ഭൂകമ്ബം ഉണ്ടായി. ഓർഫിഷിന് ഭൂമിശാസ്ത്രപരമായ ചലനം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന ഊഹാപോഹത്തെ പിന്താങ്ങുന്ന സംഭവമായിരുന്നു ഇത്.

നാടോടിക്കഥകളിൽ ഓർഫിഷ് ദുരന്തങ്ങളുടെ മുൻകൂർ മുന്നറിയിപ്പായി കാണപ്പെടാറുണ്ട്. എന്നാൽ ശാസ്ത്രലോകം പറയുന്നത് വ്യത്യസ്തമാണ് — സുനാമി, താപനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ജലത്തിലെ വിഷാംശം, അല്ലെങ്കിൽ ചില രോഗങ്ങൾ പോലുള്ള അസാധാരണ സാഹചര്യങ്ങളാണ് ഇവ കരയ്ക്കെത്താനുള്ള സാധ്യതകൾക്ക് പിന്നിൽ എന്ന് ശാസ്ത്രജ്ഞർ പറയുന്നു.