video
play-sharp-fill

നായകസങ്കൽപ്പം ആളുകളെ സ്വാധീനിക്കുന്നതാണ്; കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് അനുകരിക്കുന്ന പ്രവണതയുണ്ട്; ഏത് മേഖലയായാലും അവർക്ക് ഒരു ഹീറോ ഉണ്ടായിരിക്കും; ‘വയലൻസുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ ആത്മപരിശോധന നടത്തണം’; വിമർശനവുമായി സംവിധാകൻ കമൽ

നായകസങ്കൽപ്പം ആളുകളെ സ്വാധീനിക്കുന്നതാണ്; കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് അനുകരിക്കുന്ന പ്രവണതയുണ്ട്; ഏത് മേഖലയായാലും അവർക്ക് ഒരു ഹീറോ ഉണ്ടായിരിക്കും; ‘വയലൻസുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ ആത്മപരിശോധന നടത്തണം’; വിമർശനവുമായി സംവിധാകൻ കമൽ

Spread the love

തിരുവനന്തപുരം: എല്ലാ മാധ്യമങ്ങളും സമൂഹവും കുട്ടികളെ അതിക്രമത്തിനും ലഹരിക്കും പ്രേരിപ്പിക്കുന്നുവെന്ന് സംവിധായകൻ കമൽ. സിനിമകളിൽ അടുത്ത കാലത്ത് ഉണ്ടായ വയലൻസിൻ്റെ അതിപ്രസരം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നുണ്ട്.

കാരണം സിനിമയാണ് യുവാക്കളെ ഏറ്റവും കുടുതൽ സ്വാധീനിക്കുന്ന മാധ്യമമെന്നും കമൽ പറഞ്ഞു.

നായകസങ്കൽപ്പം ആളുകളെ സ്വാധീനിക്കുന്നതാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് അനുകരിക്കുന്ന പ്രവണതയുണ്ട്. ഏത് മേഖലയായാലും അവർക്ക് ഒരു ഹീറോ ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹീറോയെ അനുകരിക്കുക, അതിപ്പോ വസ്ത്രമോ, സംസാരമോ, സ്ക്രീനിലുണ്ടാക്കുന്ന ഇംപാക്റ്റ് എല്ലാം അനുകരിക്കാറുണ്ട്. കഥാപാത്രങ്ങൾ മാത്രമല്ല, ജീവിതരീതിയിൽ എങ്ങനെയാക്കെയാണോ അതെല്ലാം സ്വാധീനിക്കാറുണ്ടെന്നും കമൽ പറഞ്ഞു.

ജയിലർക്ക് ശേഷമാണ് മലയാളത്തിൽ വയലൻസ് അതിപ്രസരമുള്ള സിനിമകൾ വന്നത്. മലയാളികൾ ഒരുപാട് കണ്ട സിനിമകളാണ് കില്ല് ആയാലും അനിമൽ ആയാലും. ഇപ്പോഴത്തെ നായകൻമാർക്ക് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇഷ്ടം.

യുവാക്കളിലേക്ക് പെട്ടെന്ന് അവരുടെ മാർക്കറ്റ് കൂടും എന്നതിനാലായിരിക്കും. ഇത്തരം സിനിമകൾക്ക് നായകൻമാരുടെ ഡേറ്റ് വേ​ഗം കിട്ടുന്നു. സംവിധായകരെ സംബന്ധിച്ച് ഡേറ്റ് വേ​ഗം കിട്ടലാണ് പ്രധാനം. സിനിമാ പോസ്റ്ററുകളിൽ പണ്ട് ചിരിക്കുന്ന ചിത്രങ്ങളാണ് വേണ്ടിയിരുന്നത്.

അടുത്ത കാലത്തായി ചിരിക്കുന്ന നായകൻമാരുടെ മുഖങ്ങൾ കാണാറില്ല. വളരെ കലിപ്പായി നിൽക്കുന്ന നായകൻമാരെയാണ് കാണുന്നതെന്നും കമൽ പറഞ്ഞു.

നമ്മുടെ ഹീറോസ് ഇതെല്ലാം ചിന്തിക്കണം. എന്തിനാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത്. താരങ്ങൾ ആത്മപരിശോധന നടത്തണം. നിങ്ങൾക്ക് പണം കിട്ടുന്നുണ്ട്, പ്രശസ്തിയുണ്ട്. പക്ഷേ നിങ്ങളീ വലിയ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കാൻ കാരണമാവുന്നുണ്ട്.

അതിന് നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. പണ്ട് കമലിൻ്റെ സിനിമ എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇന്ന് സംവിധായകരുടെ പേരിലല്ല സിനിമകൾ അറിയപ്പെടുന്നത്.

നായകൻമാരുടെ പേരിലാണ്. കുട്ടികൾക്ക് നായകൻമാരെ മാത്രമാണ് അറിയുന്നത്. അതുകൊണ്ടുതന്നെ നായകൻമാരുടെ ഉത്തരവാദിത്തമാണ്. തീർച്ചയായും നായകൻമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും കമൽ പറയുന്നു.

കമലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേര് ഉപയോഗിച്ചത് മതപരമായി ആക്രമിക്കാന്‍ വേണ്ടി മാത്രം ; ചലചിത്ര അക്കാദമി സെക്രട്ടറിയുടെ രാജിക്ക് പിന്നിലും കമല്‍ എന്ന് സൂചന ; സംവിധായന്‍ കമലിനെതിരായ ലൈംഗിക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കമലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേര് ഉപയോഗിച്ചത് മതപരമായി ആക്രമിക്കാന്‍ വേണ്ടി മാത്രം ; ചലചിത്ര അക്കാദമി സെക്രട്ടറിയുടെ രാജിക്ക് പിന്നിലും കമല്‍ എന്ന് സൂചന ; സംവിധായന്‍ കമലിനെതിരായ ലൈംഗിക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Spread the love

ലേഖകന്‍

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായി കഴിഞ്ഞ ദിവസം ഉയര്‍ന്ന ലൈംഗീക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നില്‍ ചെയര്‍മാന്‍ കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസ് തന്നെയാണെന്ന് ആരോപണം.

ഏപ്രില്‍ 29 ന് ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേരില്‍ ലൈംഗിക പീഡനം ആരോപിച്ച് വക്കീല്‍ നോട്ടീസ് എത്തുന്നത്. ഇത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് സെക്രട്ടറി ആണെന്ന് കമലിന് വിശ്വാസം ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് കമല്‍ മഹേഷിനെതിരെ തിരിയുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ചലചിത്ര അക്കാഡമിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മഹേഷ് പഞ്ചുവിനെ മാറ്റി പുതിയ ആളെ നിയമിക്കുകയായിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ ഔദ്യോഗിക വസതിയില്‍ വെച്ച് പീഡിപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കമല്‍ പറയുന്നത്.

കമലുദ്ദിന്‍ മുഹമ്മദ് മജീദ് എന്ന തന്റെ യഥാര്‍ത്ഥ പേര് വാര്‍ത്തയില്‍ ഉപയോഗിച്ചത് മതപരമായി തന്നെ ആക്രമിക്കാനാണെന്നും കമല്‍ പറഞ്ഞു.

അതെ സമയം കമലിനെതിരായ യുവ നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ ഗുരുതരമാണ്. ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു യുവനടിമാരോട് കമല്‍ സമാനമായ രീതിയില്‍ ലൈംഗിക പീഡനം നടത്തിയതായും പരാതിയിലുണ്ട്.

എന്നാല്‍, ദുര്‍ബലരായ അവര്‍ക്ക് അധികാരവും സ്വാധീനവുമുള്ള കമലിനെതിരേ പരാതി പറയാനുള്ള ധൈര്യം ഉണ്ടായില്ലെന്നും യുവനടി പറഞ്ഞു.

സംഭവത്തില്‍ മാപ്പുപറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കില്‍ അമ്മ, ഫെഫ്ക എന്നീ സിനിമ സംഘടനകള്‍ക്കു മുന്നില്‍ പരാതി നല്‍കുമെന്നടക്കം വക്കീല്‍ നോട്ടീസിലുണ്ട്.

എന്നാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച ശേഷമാണ് കമല്‍ കേസില്‍ ഒത്തുതീര്‍ത്തതായി സമ്മതിച്ചത്. അതേസമയം ലൈംഗിക അതിക്രമക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന നിയമമുള്ളതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എന്തെന്നത് വരും ദിവസങ്ങളില്‍ നിര്‍ണായകമാണ്.