ദേവസ്വം ബോർഡ് തീരുമാനം പ്രതിഷേധാർഹം: മാർഗദർശക് മണ്ഡൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ക്ഷേത്ര സ്വത്തിന്റെ ഭാഗമായിരിക്കുന്ന വസ്തുവകകൾ ലേലത്തിലൂടെ വില്ക്കുവാനുള്ള ദേവസ്വം ബോർഡ് തീരുമാനം പ്രതിഷേധാർഹവും ലജ്ജാകരവും മാണെന്നും മാർഗദർശക്മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആരോപിച്ചു.

ഭക്തർ തങ്ങളുടെ വിയർപ്പിലൂടെ നേടിയ പണമെടുത്ത് വാങ്ങി ഭഗവാനു വഴിപാടായി സമർപ്പിക്കുന്ന സാമഗ്രികൾ മാറി മാറി വരുന്ന ഭരണാധികാരികൾക്ക് തോന്നിയ പ്രകാരം ഉപയോഗിക്കുവാനുള്ള അവകാശമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവതാംകൂർ ദേവസ്വത്തിനു കീഴിലുള്ള 1248 ക്ഷേത്രങ്ങളിലെ ടൺ കണക്കിന് നിലവിളക്കും പാത്രങ്ങളുമാണ് ലേലത്തിനു വെക്കാൻ ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ളത്.

ഈ തീരുമാനത്തിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.

ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറും , ദേവസ്വം വിജിലൻസും ഇത് സംഭരിക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒരു മതേതര സാമൂഹ്യ വ്യവസ്ഥിതിയിൽ ഒരു പ്രത്യേക മതത്തിന് പ്രാധാന്യം നൽകാതിരിക്കുകപോലെ തന്നെ പ്രധാനമാണ് ഒരു പ്രത്യേക മതത്തെ ഉപദ്രവിക്കാതിരിക്കുക എന്നതും.

എന്നാൽ ഹിന്ദുവിനെ നാൾക്കു നാൾ വേദനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന നടപടികളാണ് ഭരണത്തിലേറിയ അന്നുമുതൽ സർക്കാർ എടുക്കുന്നത്. ഇത് മതേതര മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഭക്തരുടെ വികാരം മനസിലാക്കി ഹിന്ദു സമാജത്തെ നിർവീര്യമാക്കുക എന്ന ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവൃത്തികളിൽ നിന്ന് സർക്കാർ പിന്മാറണം.

ഇല്ലെങ്കിൽ ഭക്തരുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധമുണ്ടാവുകയും കോടതിയെ സമീപിക്കുകയും ചെയ്യും.