സ്വന്തം ലേഖിക
തൃശൂര്‍: 12,000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി കൊച്ചിയിലെ ഇരുമ്ബനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച് എത്തിയിരുന്ന 23-കാരി. ഇനിയവൾ ദുബായില്‍ സ്റ്റാര്‍ അണ്.
ഒരൊറ്റ വീഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞ ഒരു മലയാളി പെൻകുട്ടി. ദുബായ് നിരത്തുകളില്‍ 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലര്‍ ഓടിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശി ഡെലീഷ്യക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസങ്ങളില്‍ ഡെലീഷ്യ എന്ന വീഡിയോ വൈറലായിരുന്നു. ആ വാര്‍ത്ത കൗതുകത്തോടെയാണ് കേരളകരയിലെ ജനങ്ങള്‍ ഏവരും വായിച്ചറിഞ്ഞത്. അങ്ങനെ വാര്‍ത്ത കടല്‍കടന്ന് വിദേശ രാജ്യങ്ങളിലും എത്തി. ഇതോടെ സ്വപ്‌ന തുല്യമായ അവസരമാണ് ഡെലീഷ്യയെ തേടി എത്തിയിരിക്കുന്നത്.
കേരളത്തിലെ നിരത്തുകളില്‍ 12000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറി ഓടിച്ചിരുന്ന ഡെലീഷ്യ ഇനി മുതല്‍ വളയം പിടിക്കുക 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലറാണ്. അതും ആരും സ്വപ്നം കണ്ടുപോകുന്ന അങ്ങ് ദുബായിയിലെ നിരത്തുകളില്‍. സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ഡെലീഷ്യ തനിക്ക് കാനഡയില്‍ പോയി ബസ് ഓടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ അവസരം തേടിയെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പുതിയ അവസരം അറിയിച്ചുള്ള ഫോണ്‍ കോള്‍ ഡെലീഷ്യയെ തേടിയെത്തിയത്. ശേഷം യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഡെലീഷ്യ ദുബായിയിലേക്ക് പറന്നുയരുകയും ചെയ്തു. രണ്ട് വര്‍ഷം നീണ്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പെണ്‍കുട്ടി ദുബായിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഹെവി ലൈസന്‍സും മറ്റുമുള്ള ഡെലീഷ്യയ്ക്ക് ദുബായി ലൈസന്‍സ് കമ്പനി തന്നെ എടുത്ത് നല്‍കുമെന്ന ഉറപ്പാണ് നല്‍കിയിരിക്കുന്നത്.
തൃശൂര്‍ കണ്ടശ്ശാംകടവ് നോര്‍ത്ത് കാരമുക്ക് പി.വി. ഡേവിസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ.
പിതാവായ ഡേവിസ് ടാങ്കര്‍ ലോറി ഡ്രൈവറാണ്. അച്ഛനൊപ്പം കുട്ടിക്കാലം മുതലേ ടാങ്കറില്‍ക്കയറി നടത്തിയ യാത്രകളാണു ഡെലീഷ്യയെ ഡ്രൈവിങ് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചത്.
അങ്ങനെ 18 തികഞ്ഞശേഷം ആദ്യ ശ്രമത്തില്‍ത്തന്നെ പെണ്‍കുട്ടി ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. പിന്നാലെ 20-ാം വയസ് പൂര്‍ത്തിയായതോടെ ഡെലീഷ്യ ഹെവി ലൈസന്‍സും സ്വന്തമാക്കി.
ആഗ്രഹിച്ചതു പോലെ ലൈസന്‍സ് സ്വന്തമാക്കി തന്റെ പിതാവിനെ പോലെ ടാങ്കര്‍ ലോറി ഓടിക്കാനായി കാത്തിരുന്നു. ലോഡ് ഇറക്കിയ ശേഷമുള്ള മടക്കയാത്രയില്‍ രാത്രിയില്‍ അച്ഛന്റെ സഹായത്തോടെ തിരക്ക് കുറഞ്ഞ റോഡിലൂടെയുള്ള പരിശീലനം ഡെലീഷ്യയെ മികച്ച ഡ്രൈവറാക്കി മാറ്റുകയായിരുന്നു. പിന്നീട് ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. ഹെവി ലൈസന്‍സുള്ള സ്ത്രീകള്‍ കേരളത്തില്‍ വേറെയുമുണ്ടെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് ഡെലീഷ്യക്കു മാത്രമാണ് ഉള്ളത് .
അതോടൊപ്പം തന്നെ ടാങ്കറോടിക്കുന്നതിനിടെ പഠനവും ഡെലീഷ്യ കൈവിട്ടില്ല. തൃശ്ശൂരിലെ കോളേജില്‍ നിന്നു എം.കോം. ഫിനാന്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു. സഹോദരിമാരായ ശ്രുതി ദുബായില്‍ നഴ്‌സും സൗമ്യ ലാബ് ടെക്‌നീഷ്യനുമാണ്.