
സ്വന്തം ലേഖിക
ന്യൂഡൽഹി: ലിവിംഗ് പാര്‍ട്ണറായ യുവതിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.
18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണി സമയത്ത് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ഡൽഹിയിലെ മെഹ്‌റൗളി വനത്തില്‍ തള്ളിയെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. അഫ്താബ് അമീന്‍ പുനവല്ല എന്നയാളായിരുന്നു ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇതുസംബന്ധിച്ച് അഫ്താബിന്റെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നിരിക്കുകയാണ്. ശ്രദ്ധ മരിച്ചതോടെ മൃത ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കാനായി മാത്രം 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങി.
ദുര്‍ഗന്ധത്തിന്റെ സാധ്യത ഇല്ലാതാക്കാന്‍ ചന്ദനത്തിരികള്‍ കൂട്ടമായി കത്തിച്ചുവച്ചു. തുടര്‍ന്ന് അടുത്ത 18 ദിവസങ്ങളില്‍ ഇയാള്‍ മെഹ്‌റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചു.
സീരിയല്‍ കില്ലര്‍ ഡെക്സ്റ്റര്‍ മോര്‍ഗന്റെ കഥ പറയുന്ന അമേരിക്കന്‍ ടിവി പരമ്പര ‘ഡെക്സ്റ്ററി’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് അഫ്താബിന്റെ പ്രാഥമിക മൊഴി. ഫൊറന്‍സിക് വിദഗ്ധനായ ഡെക്സ്റ്റര്‍ മോര്‍ഗന്‍ രാത്രി കാലങ്ങളില്‍ സീരിയല്‍ കില്ലറായി മാറുന്നതായിരുന്നു പരമ്പരയുടെ പ്രമേയം.
നേരത്തെ ഷെഫായി ജോലി ചെയ്ത അഫ്താബിന്റെ പരിചയത്തിലാണ് മൃതദേഹം 35 കഷണങ്ങളാക്കിയതെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.