കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം; സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മറ്റിയംഗത്തെ നാട്ടുകാര്‍ തല്ലിച്ചതച്ചു; ഫോണില്‍ നിന്ന് കണ്ടെത്തിയത് 34 സ്ത്രീകളുടെ വീഡിയോ; അന്വേഷണം ആരംഭിച്ച് പാര്‍ട്ടി കമ്മീഷന്‍

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: രഹസ്യബന്ധത്തിലേര്‍പ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച സി.പി.എം. ഏരിയ കമ്മിറ്റിയംഗത്തിനെതിരേ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം തുടങ്ങി.

ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗമാണ് ആരോപണവിധേയന്‍. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രന്‍, ജി. രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഈ ഏരിയ കമ്മിറ്റിയംഗത്തിനു നാട്ടുകാരില്‍ നിന്ന് മര്‍ദനമേറ്റിരുന്നു. അതിനിടയില്‍ മൊബൈല്‍ ഫോണ്‍ തെറിച്ചുപോയി. പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയോയെന്നറിയാന്‍ പിടികൂടിയവര്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ കണ്ടത്.

അടുപ്പംകൂടുന്ന സ്ത്രീകള്‍ക്ക് ഇയാള്‍ ഡിസൈനര്‍ ഉള്‍വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുമായിരുന്നു. അവ ധരിച്ച്‌ വീഡിയോ കോള്‍ വിളിച്ച്‌ റെക്കോഡ് ചെയ്യുകയായിരുന്നു പതിവ്.

ആലപ്പുഴയിലും അമ്പലപ്പുഴയിലുമായുള്ള 34 സ്ത്രീകളുടെ വീഡിയോകള്‍ ഇതിലുണ്ടായിരുന്നു. പോലീസില്‍ പരാതിനല്‍കാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹമതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം.