കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ യാക്കോബായ വിഭാഗത്തിന് അവഗണന: അതൃപ്തിയിൽ സഭാ നേതൃത്വം: കോട്ടയം, എറണാകുളം , ഇടുക്കി ജില്ലകളിലെ സ്ഥാനാർത്ഥികളെ ബാധിക്കും.

Spread the love

കോട്ടയം: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ സഭാ സമവാക്യങ്ങൾ പാലിച്ചില്ലെന്ന വിമർശനമുയർന്നു.
നിലവിൽ യാക്കോബായ വിഭാഗത്തിന് 2 എം എൽ എ മാര്യം ഓർത്തഡോക്സ് വിഭാഗത്തിന് ഒരാളുമാണ് ഉണ്ടായിരുന്നത്.

video
play-sharp-fill

ഇപ്രാവശ്യം ഓർത്തഡോക്സ് വിഭാഗത്തിൽ നിന്ന് മൂന്നുപേർക്ക് സീറ്റ് നൽകിയപ്പോൾ യാക്കോബായ വിഭാഗത്തിൽ നിന്ന് രൊൾക്ക് മാത്രമാണ് നൽകിയതെന്നാണ് വിമർശനം.

മാത്യു കുഴൽ നാടന് മാത്രമാണ് യാക്കോബായ വിഭാഗത്തിൽ നിന്ന് പരിഗണിച്ചത്. എൽദോസ് കുന്നപ്പളളിയെ അവസാന നിമിഷം വെട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബിൻ വർക്കി, സൈമൺ അലക്സ് , ചാണ്ടി ഉമ്മൻ എന്നിവരാണ് ഓർത്തഡോക്സ് വിഭാഗത്തിൽ പരിഗണിക്കപ്പെട്ടത്.
സ്ഥാനാർത്ഥി നിർണയത്തിൽ അവഗണന നേരിട്ട യാക്കോബായ വിഭാഗം അതൃപ്തിയിലാണ്. കഴിഞ്ഞ തവണ യാക്കോബായ വിഭാഗം എൽ ഡി എഫുമായി സഹകരണത്തിലായി ന്നതിനാലാണോ ഈ വിഭാഗത്തെ തഴഞ്ഞതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

കോട്ടയം, എറണാകുളം , ഇടുക്കി ജില്ലകളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇത് ബാധിക്കാനിടയുണ്ട്.
കോട്ടയം, ഏറ്റുമാനൂർ , പുതുപ്പള്ളി മണ്ഡലങ്ങളിൽ മാത്രം 60 – ഓളം യാക്കോബായ പള്ളികളും അരലക്ഷത്തോളം വോട്ടർമാരുമുള്ളതാണ്. ഈ മൂന്നു മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ബാധിക്കാനിടയുണ്ട്.
യാക്കോബായ വിഭാഗത്തെ അവഗണിക്കുന്നത് യുഡിഎഫിന് പൊതുവെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.