
തേർഡ് ഐ ബ്യൂറോ
കോട്ടയം: ചിട്ടിക്കമ്പനി പൊട്ടിച്ച് കോടിക്കണക്കിന് രൂപയുമായി നാടുവിട്ട ശേഷം മടങ്ങിയെത്തി പടക്കക്കമ്പനി തുടങ്ങി കോടികൾ പോക്കറ്റിലാക്കിയ ശതകോടീശ്വരന്റെ കഥ കേട്ടാൽ കോട്ടയത്തുകാർ ഞെട്ടിവിറയ്ക്കും. വർഷങ്ങൾക്കു മുൻപ് ചിട്ടിക്കമ്പനി തകർത്ത ശേഷം നാടുവിട്ട ഇയാൾ കുറേ വർഷങ്ങൾ ഒളിവിൽ കഴിഞ്ഞ ശേഷം നാട്ടിൽ തിരികെ എത്തി, പടക്കങ്ങളുടെ ഹോൾസെയിൽ കച്ചവടം തുടങ്ങുകയായിരുന്നു.
വർഷങ്ങൾക്കു മുൻപാണ് ഈ പടക്കക്കട ഉടമയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചിട്ടിക്കമ്പനി നടത്തിയിരുന്നത്. ഇത്തരത്തിൽ ഇയാൾ നടത്തിയിരുന്ന ചിട്ടിക്കമ്പനിയിൽ കോടിക്കണക്കിന് രൂപ നിക്ഷേപമായെത്തിയപ്പോൾ വിദഗ്ധമായി ചിട്ടിക്കമ്പനി പൊട്ടിച്ച ശേഷം നാട് വിട്ടു പോകുകയായിരുന്നു. കോട്ടയം നഗരത്തിലെ ആയിരക്കണക്കിനു ഉപഭോക്താക്കളുടെയും, സാധാരണക്കാരുടെയും കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഈ തട്ടിപ്പ് കമ്പനി തട്ടിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ കോടികൾ തട്ടിയെടുത്ത ശേഷം കമ്പനി ഉടമ നേരെ അയൽ സംസ്ഥാനത്തിലേക്ക് മുങ്ങുകയായിരുന്നു. എന്നാൽ, ഇത്തരത്തിൽ മുങ്ങിയ ഇയാളെ തപ്പി പൊലീസും നാട്ടുകാരും കേസും കൂട്ടവുമായി കുറേയെറെ അലഞ്ഞു. എന്നാൽ, ചിട്ടിക്കമ്പനി പൊട്ടിച്ച പണവുമായി നാടുവിട്ടയാളെ മാത്രം കണ്ടെത്താൻ സാധിച്ചില്ല.
എന്നാൽ, അന്നു മുങ്ങിയയാൾ പിന്നീട് വർഷങ്ങൾക്കു ശേഷം കോട്ടയം നഗരത്തിൽ തന്നെ പൊങ്ങി. തമിഴ്‌നാട്ടിൽ നിന്നും വൻ വിലക്കുറവിൽ പടക്കവുമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പതിയെപ്പതിയെ കാശിറക്കിക്കളിച്ച ഇദ്ദേഹം ജില്ലയിലെ ഏറ്റവും വലിയ പടക്കമൊത്തവ്യാപാരിയായി മാറി. ചിട്ടിപൊട്ടിച്ച് നാട്ടുകാരെയും പറ്റിച്ച് തട്ടിയെടുത്ത കാശ് ഘട്ടം ഘട്ടമായി മാർക്കറ്റിലേയ്ക്കു ഇറക്കിയതോടെ കോടികളായി ഇദ്ദേഹത്തിന്റെ സമ്പാദ്യം.
പിന്നീട് കോട്ടയം നഗരത്തിൽ തന്നെ നിരവധി കെട്ടിടങ്ങളാണ് ഇദ്ദേഹം വാങ്ങിക്കൂട്ടിയത്. ഇതിനു പിന്നാലെ ചങ്ങനാശേരി നഗരത്തിൽ സ്വന്തമായി ഷോപ്പിംങ് കോംപ്ലക്‌സും, വൻകിട കെട്ടിടങ്ങളും. കോട്ടയം ജില്ലയ്ക്കകത്തും പുറത്തും നിരവധി സ്ഥാപനങ്ങളും ഇദ്ദേഹം ഇതിനോടകം തന്നെ വാരിക്കൂട്ടിയിട്ടുണ്ട്. . തുടരും!
“അനിയൻ ചിട്ടിക്കമ്പനി പൊട്ടിച്ച് കോടികളുമായി മുങ്ങിയതിന് പിന്നാലെ സ്വർണ്ണക്കടയിലെ സെയിൽസ്മാനായിരുന്ന ചേട്ടൻ സ്വർണ്ണകട തുടങ്ങി ശതകോടീശ്വരനായ കഥ ഉടൻ “