play-sharp-fill
പ്രസവത്തിൽ കുഞ്ഞ് മരിച്ചതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി; നടുറോഡിൽ മൃതദേഹം കെട്ടിപ്പിടിച്ച് അലമുറയിട്ട് കരഞ്ഞ യുവതിക്ക് ആശ്വാസമായത് ആംബുലൻസ് ഡ്രൈവറും പെരുന്തൽമണ്ണ നഗരസഭയും

പ്രസവത്തിൽ കുഞ്ഞ് മരിച്ചതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി; നടുറോഡിൽ മൃതദേഹം കെട്ടിപ്പിടിച്ച് അലമുറയിട്ട് കരഞ്ഞ യുവതിക്ക് ആശ്വാസമായത് ആംബുലൻസ് ഡ്രൈവറും പെരുന്തൽമണ്ണ നഗരസഭയും

സ്വന്തം ലേഖകൻ

 

മലപ്പുറം: നടുറോഡിൽ പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ യുവതിക്കും അമ്മയ്ക്കും സഹായവുമായി നാട്ടുകാരും ആംബുലൻസ് ഡ്രൈവറും. തമിഴ്‌നാട് മേൽമുത്തന്നൂർ സ്വദേശികളായ സത്യരാജ്- ഉഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലാണ് സംഭവം. മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് കഴിഞ്ഞ 9 വർഷമായി ആംബുലൻസ് ഓടിക്കുന്ന വരാണ് നൗഫലും കൂട്ടുകാരൻ ഇർഷാദും. ബുധനാഴ്ച മെഡിക്കൽ കോളേജിന് മുന്നിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുന്ന തമിഴ് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ശ്രദ്ധയിൽപ്പെട്ട നൗഫലും ഇർഷാദും അവരോട് കാര്യം തിരക്കിയപ്പോഴാണ് കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലായത്.


 

തമിഴ് കുടുംബത്തിന് ആറ്റു നോറ്റുണ്ടായ ആദ്യ കുഞ്ഞ് ജനനത്തിൽ മരണപ്പെട്ടുവെന്നും കൈയ്യിൽ ഒരു പൈസ പോലുമില്ലാതെ കുഞ്ഞിന്റെ സംസ്‌കാരം എവിടെ നടത്തണംഎങ്ങനെ നടത്തണം ഇതിനൊന്നും അറിയാതെ ഇരുന്നത്. പലരോടും സഹായം ചോദിച്ചെങ്കിലും ആരു എത്തിയയില്ല. ഈ അവസരത്തിലാണ് നൗഫലും ഇർഷാദും ഇവരെ സഹായിക്കാൻ തീരുമാനിച്ചത്. തമിഴ് കുടുംബം എങ്ങനെ ഇവിടെയെത്തി എന്ന അന്യേഷണം നടത്തിയപ്പോഴാണ് കഴിഞ്ഞ നാലു വർഷമായി പെരിന്തൽമണ്ണയിൽ താമസക്കാരാണെന്ന് പറഞ്ഞത്.ഇതോടെ നൗഫൽ ഉടൻ പെരിന്തൽമണ്ണ നഗരസഭാ ചെയർമാനെ നേരിട്ട് വിളിച്ച് സംഭവം അറിയിച്ചു. സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.തിരുവനന്തപുരത്തായിരുന്ന ചെയർമാൻ വിഷയത്തിൽ ഉടൻ ഇടപെടുകയും ഹെൽത്ത് ഇൻസ്‌പെക്ടറെയും, ആരോഗ്യ വിഭാഗം ജീവനക്കാരെയും വിളിച്ച് അടിയന്തിരമായി നഗരസഭാ ശ്മശാനമായ അഞ്ജലിയിൽ സംസ്‌കാരത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്യാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ആംബുലൻസിൽ കുടുംബത്തെ പെരിന്തൽമണ്ണയിലെത്തിക്കാനും ആയതിനാവശ്യമായ എല്ലാ ചിലവും ചെയർമാന്റെ സാന്ത്വന ഫണ്ടിൽ നിന്നും നൽകുമെന്നും ചെയർമാൻ നൗഫലിനോട് പറഞ്ഞു.പിന്നെ താമസമുണ്ടായില്ല നൗഫലും, ഇർഷാദും ചേർന്ന് കുടുംബത്തെ ആംബുലൻസിൽ കയറ്റി പെരിന്തൽമണ്ണ ചോലോം കുന്നത്ത് അഞ്ജലിയിൽ എത്തിച്ചു.നഗരസഭ കൗൺസിൽ പ്രതിനിധികളും ആരോഗ്യ വിഭാഗവും സംസ്‌ക്കാരത്തിനാവശ്യമായ സജ്ജീകരണം ചെയ്ത് അപ്പോഴേക്കും അവിടെ സജ്ജമായി നിന്നിരുന്നു. കൃത്യം ഉച്ചക്ക് 1.50ന് തങ്ങളുടെ പൊന്നോമനക്ക് കുടുബം അന്ത്യകർമ്മം നടത്തി.’ തമിഴ്‌നാട് തൻ ട്രാംപട്ട് താലൂക്കിലെ മേൽമുത്തനൂർ ഗ്രാമവാസിയായ സത്യരാജ്-ഉഷ ദമ്പതികൾ കഴിഞ്ഞ 5 വർഷമായി പെരിന്തൽമണ്ണ വലിയങ്ങാടിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുകയായിരുന്നു. കൂടെ ഉഷയുടെ അമ്മ കുപ്പുവും ഉണ്ട്.നഗരത്തിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടാണ് കുടുംബം ജീവിക്കുന്നത്. വളരെ വൈകി ഗർഭിണിയായ ഉഷ ഒരു കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷത്തിലായിരുന്നു.

 

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇവർ വൈദ്യപരിചരണം നേടി. ഏഴ് മാസമായപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ജില്ലാ ആശുപത്രി റഫർ ചെയ്ത പ്രകാരം രണ്ടാഴ്ച മുമ്പ് മഞ്ചേരി മെഡിക്കൽ കോളജിൽ ഇവർ എത്തിയത്.ഇവിടെ വെച്ച് മാസം തികയാതെ ഇവർ പ്രസവിക്കുകയും തുടർന്ന് കുട്ടിക്ക് ഹൃദയമിടിപ്പ് കുറവായതിനാൽ മരണപ്പെടുകയുമായിരുന്നു. കൂലിപ്പണിക്കാരനായതിനാൽ രണ്ടാഴ്ചയോളം ജോലിക്ക് പോകാൻ കഴിയാത്തത് കൊണ്ട് കൈയ്യിലുള്ള പണമെല്ലാം തീർന്നു. ഇതിനിടെ സാമ്പത്തിക പ്രയാസവും മറ്റും കാരണമെന്നു കരുതുന്നു കുട്ടി മരിച്ചതോടെ ഭർത്താവ് സത്യരാജ് ഇവരെ ഉപേക്ഷിച്ചു പോയി. ഈ സാഹചര്യം രണ്ടു സ്ത്രീകൾ മാത്രമായ കുടുംബത്തെ ഏറെ നിസഹായരാക്കി. സാഹചര്യത്തിലാണ് ആംബുലൻസ് ഡ്രൈവറും എസ്.വൈ.എസ്. സാന്ത്വനം വളണ്ടിയർ ക്യാപ്റ്റൻ നൗഫലിന്റെയും ഇർഷാദിന്റെയും നഗരസഭയുടെയും സഹായ ഹസ്തംലഭിച്ചത്.

 

 

സംസ്‌കാര ശേഷം ആചാരങ്ങൾ അനുഷ്ഠിക്കാനായി കുടുംബം സ്വദേശത്തേക്ക് മടങ്ങി. നഗരസഭയോടും നൗഫലിനോടും ഇർഷാദിനോടും നന്ദി പറഞ്ഞ കുടുംബം ഇനി ഒരു മാസത്തിന് ശേഷം പെരിന്തൽമണ്ണയിൽ വീണ്ടും തിരിച്ചെത്തും. ഇവരുടെ യാത്രക്കും സംസ്‌കാരത്തിനും ഉള്ള മുഴുവൻ ചിലവും നഗരസഭ ചെയർമാന്റെ സാന്ത്വന ഫണ്ടിൽ നിന്നും നൽകി. സംസ്‌കാര സമയത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ടി. ശോഭന , എ.രതി , കൗൺസിലർമാരായ കെ.സുന്ദരൻ ,അമ്ബിളി മനോജ്, ലക്ഷ്മികൃഷ്ണൻ എന്നിവരും എത്തിയിരുന്നു.