video
play-sharp-fill
അടുക്കളയിൽ വിറകിനൊപ്പം ചന്ദനമുട്ടി: ആരും കണ്ടെത്തുകയില്ലെന്നു കരുതി വീട്ടുടമ: വനം വകുപ്പ് കണ്ടത്തി പിടികൂടിയത് 235 കിലോഗ്രാം ചന്ദനം: പ്രതി ഒളിവിൽ

അടുക്കളയിൽ വിറകിനൊപ്പം ചന്ദനമുട്ടി: ആരും കണ്ടെത്തുകയില്ലെന്നു കരുതി വീട്ടുടമ: വനം വകുപ്പ് കണ്ടത്തി പിടികൂടിയത് 235 കിലോഗ്രാം ചന്ദനം: പ്രതി ഒളിവിൽ

മലപ്പുറം: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീടിനുള്ളില്‍ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ചന്ദനമരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.
12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 235 കിലോഗ്രാം ചന്ദനമാണ്  കണ്ടെടുത്തത്.

മഞ്ചേരിക്ക് സമീപത്തെ വീടിനുള്ളിലും പരിസരങ്ങളിലുമായാണ് ചന്ദനമരത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ വീട്ടുടമ പുല്ലാര വളമംഗലം സ്വദേശി അലവിക്കെതിരെ കേസെടുത്തു. എന്നാല്‍ ഇയാളെ പിടികൂടാനായില്ല.

ഡിഎഫ്‌ഒമാരായ വിപി ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി കാർത്തിക് എന്നിവർക്കാണ് വീട് കേന്ദ്രീകരിച്ചു ചന്ദനം വില്‍ക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് രാവിലെയാണ് വീട്ടിനുള്ളില്‍  പരിശോധന ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3 ദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷമായിരുന്നു പരിശോധന. അടുക്കളയില്‍ അടുപ്പിനു സമീപം ഉള്‍പ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളില്‍ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികള്‍, ചീളുകള്‍, വേരുകള്‍ എന്നിവ പരിശോധനയില്‍ കണ്ടെടുത്തു. എന്നാല്‍ വീട്ടുടമയായ അലവിയെ  കണ്ടെത്താനായില്ല.

എസ്‌എഫ്‌ഒ പികെ വിനോദ്, എൻപി പ്രദീപ് കുമാർ, പി അനില്‍കുമാർ, എൻ സത്യരാജ്, ടി ബെൻസീറ, ടിപി രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി രാജേഷ്, ഷറഫുദ്ദീൻ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിന് കൊടുമുഴ ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.