ചാന്നാനിക്കാട് വയോധികനെ വെട്ടിക്കൊന്നു: വെട്ടിക്കൊന്നത് മകനെന്നു സംശയം; പൊലീസ് സംഘം സ്ഥലത്ത് എത്തി

ചാന്നാനിക്കാട് വയോധികനെ വെട്ടിക്കൊന്നു: വെട്ടിക്കൊന്നത് മകനെന്നു സംശയം; പൊലീസ് സംഘം സ്ഥലത്ത് എത്തി

Spread the love

ശ്രീകുമാർ

ചിങ്ങവനം: ചാന്നാനിക്കാട് വീട്ടുമുറ്റത്ത് വയോധികനായ പിതാവിനെ മകൻ വെട്ടിക്കൊന്നു. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമനെ (80)യാണ് മരിച്ച നിലയിൽ വീട്ടു മുറ്റത്ത് കണ്ടെത്തിയത്. കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് എത്തിയ മകനാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട. മരിച്ച ശിവരാമന്റെ മകന് മാനസിക അസ്വാസ്ഥ്യമുള്ളതായി നാട്ടുകാർ പറയുന്നു. മുൻപ് ലഹരി ഉപയോഗിച്ചിരുന്ന ആളായിരുന്നു ഇയാളുടെ മകൻ. ശിവരാമനും മകനും തമ്മിൽ വീട്ടിൽ എപ്പോഴും തർക്കമുണ്ടാകുക പതിവായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകമുണ്ടായതെന്നു സംശയിക്കുന്നു.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ശിവരാമനും, ഭാര്യയും സഹോദരിയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. വൈകുന്നേരത്തോടെ വീട്ടിലെത്തിയ മകൻ ശിവരാമനുമായി വാക്കു തർക്കമുണ്ടായതായാണ് സൂചന. തുടർന്നു കോടാലി ഉപയോഗിച്ചു ശിവരാമനെ മകൻ വെട്ടി വീഴ്ത്തിയതായി നാട്ടുകാർ പറയുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേയ്ക്കും പ്രതിയായ മകൻ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടിരുന്നു. വെട്ടേറ്റ ശിവരാമൻ വീടിനുള്ളിലേയ്ക്കു ഓടിക്കയറിയെങ്കിലും ര്ക്തം വാർന്ന് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. മരണം ഉറപ്പിച്ചനാൽ ആരും വീടിനുള്ളിലേയ്ക്കു കയറിയതുമില്ല.
ശിവരാമന്റെ മകൻ രാജേഷി (ദാസ്)നെ സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. കോടാലി ഉപയോഗിച്ച് ശിവരാമെന്റ് തലയ്ക്കു വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. വെട്ടേറ്റ് തല രണ്ടായി പിളർന്നു. വീടിനുള്ളിൽ രക്തം വാർന്നൊഴുകിയിട്ടുണ്ട്. എന്നാൽ, ശിവരാമനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. പൊലീസ് എത്തിയ ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കുകയുള്ളൂ. പനച്ചിക്കാട് പഞ്ചായത്ത് അംഗങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.