ഹമ്പ് ചാടുന്നതിടെ ബസില്‍ നിന്നും തെറിച്ച വീണ യാത്രക്കാരന്‍ മരിച്ചു; സ്വകാര്യ ബസിൻ്റെ ഡോർ അടച്ചിരുന്നില്ലെന്ന് പരാതി

ഹമ്പ് ചാടുന്നതിടെ ബസില്‍ നിന്നും തെറിച്ച വീണ യാത്രക്കാരന്‍ മരിച്ചു; സ്വകാര്യ ബസിൻ്റെ ഡോർ അടച്ചിരുന്നില്ലെന്ന് പരാതി

സ്വന്തം ലേഖിക

പാലക്കാട്: ആലത്തൂരില്‍ സ്വകാര്യ ബസ് ഹമ്പ് ചാടുന്നതിടെ അടയ്ക്കാത്ത വാതിലിലൂടെ വീണ യാത്രക്കാരന്‍ മരിച്ചു.

എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി.പി. ജോണ്‍സനാണ് (54) മരിച്ചത്. ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ എരിമയൂര്‍ ഗവ. എച്ച്‌.എസ്.എസിന് സമീപത്തായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ജോണ്‍സണ്‍ എരിമയൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ജോലിക്കു പോകാനായി ബസില്‍ കയറിയത്.

ബസ് സ്‌റ്റോപ്പില്‍ നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍ പിന്നിലെ ചവിട്ടുപടിക്ക് സമീപം നിന്ന ജോണ്‍സണ്‍ പാതയിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. ബസിന്റെ വാതില്‍ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു.

ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചിരിത്സയിലിരിക്കെ ജോണ്‍സണ്‍ മരിച്ചു.