വാക്‌സിന്‍ കേന്ദ്രങ്ങളേക്കാള്‍ തിരക്ക് നാഗമ്പടം ബിവ്‌റേജസില്‍; ഞങ്ങളുടെ വാക്‌സിന്‍ ഇതാണെന്ന് കുടിയന്മാര്‍; പാഞ്ഞ് നടന്ന് പെറ്റിയടിക്കുന്ന ഏമാന്‍മാര്‍ ബിവ്‌റേജസിലെ തിരക്ക് കണ്ടില്ലേ? ; ‘ബെവ്‌കോയുടെ വാക്‌സിന്‍’ വാങ്ങാന്‍ സാമൂഹിക അകലം വേണ്ട, മാസ്‌ക് വേണ്ട, രജിസ്‌ട്രേഷനും വേണ്ട

വാക്‌സിന്‍ കേന്ദ്രങ്ങളേക്കാള്‍ തിരക്ക് നാഗമ്പടം ബിവ്‌റേജസില്‍; ഞങ്ങളുടെ വാക്‌സിന്‍ ഇതാണെന്ന് കുടിയന്മാര്‍; പാഞ്ഞ് നടന്ന് പെറ്റിയടിക്കുന്ന ഏമാന്‍മാര്‍ ബിവ്‌റേജസിലെ തിരക്ക് കണ്ടില്ലേ? ; ‘ബെവ്‌കോയുടെ വാക്‌സിന്‍’ വാങ്ങാന്‍ സാമൂഹിക അകലം വേണ്ട, മാസ്‌ക് വേണ്ട, രജിസ്‌ട്രേഷനും വേണ്ട

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: നാഗമ്പടം ബിവ്‌റേജസ് ഔട്ട്‌ലറ്റില്‍ നിയന്ത്രണാതീതമായ തിക്കും തിരക്കും. ഔട്ട്‌ലറ്റ് പരിസരവും കടന്ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം വരെ ക്യൂ നീണ്ടു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ നഗരത്തിന് തലങ്ങും വിലങ്ങും പാഞ്ഞ് നടക്കുന്ന പൊലീസ് നാഗമ്പടം ബിവ്‌റേജസിലെ തിരക്ക് കണ്ടിട്ടും നടപടിയെടുത്തില്ല.

ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കോട്ടയത്തെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെട്ടതും അവിടെ പൊലീസ് ഇടപെട്ടതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വാക്‌സിന്‍ വിതരണ കേന്ദ്രത്തിലേക്കാള്‍ തിരക്കാണ് ഇന്ന് നാഗമ്പടം ബെവ്‌കോയില്‍ അനുഭവപ്പെട്ടത്.

സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് താടിയില്‍ തൂക്കിയാണ് മിക്ക ആളുകളും ക്യൂ നിന്നത്. ഓരോരുത്തരുടെയും ഒപ്പം വന്നവര്‍ ചെറിയ കൂട്ടങ്ങളായി സമീപത്തും കൂട്ടം കൂടി നിന്നു.

ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്‍പില്‍ നിന്നും ആരംഭിച്ച് ക്യൂ നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം വരെ നീണ്ടു.

 

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടേ എന്ന് ക്യൂവില്‍ നിന്നവരോട് ചോദിച്ച തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറോട്, ഞങ്ങളുടെ വാക്‌സിന്‍ ഇവിടെ നിന്നാണ് കിട്ടുന്നതെന്നും കുത്തി വയ്ക്കണ്ട, കുടിക്കാവുന്ന വാക്‌സിനാണ് ഇതെന്നും ഒരു കൊറോണയും ഞങ്ങളെ പിടിക്കില്ലെന്നുമൊക്കെയായിരുന്നു ആളുകളുടെ മറുപടി.