നിയമസഭാം​ഗങ്ങൾക്ക് കോളടിച്ചു; അലവൻസുകളും ആനുകൂല്യങ്ങളും 35 ശതമാനം വരെ വർധിപ്പിക്കാൻ ശുപാർശ; ഇന്ധനത്തിന് 3 ലക്ഷം; പലിശരഹിത വാഹന വായ്പ10 ലക്ഷം; ഭവന വായ്പ അഡ്വാൻസ്– 20 ലക്ഷം; തീരുമാനം മന്ത്രിസഭായോഗത്തിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം∙ സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകളും ആനുകൂല്യങ്ങളും 35 ശതമാനം വർധിപ്പിക്കാൻ ശുപാർശ. 2022 ജൂലൈയിൽ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ആനൂകൂല്യ വർധനവ് ശുപാർശ ചെയ്തിരിക്കുന്നത്. ശമ്പളവർധന കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല.

യാത്രാ ചെലവ്, ടെലഫോൺ ചെലവ്, ചികിത്സാ ചെലവ് തുടങ്ങിയവയിൽ കാലോചിത മാറ്റം വേണമെന്നാണ് ശുപാർശ. മന്ത്രിസഭായോഗം ശുപാർശയിൽ തീരുമാനമെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙പ്രതിമാസ സ്ഥിര അലവൻസ്– 2,000 രൂപ

∙മണ്ഡലം അലവൻസ്– 25,000 രൂപ

∙ടെലിഫോൺ അലവൻസ്– 11,000 രൂപ

∙ഇൻഫർമേഷൻ അലവൻസ്– 4,000 രൂപ

∙മറ്റ് ആവശ്യങ്ങൾക്കുള്ള ചെലവുകൾ– 8,000 രൂപ

∙മിനിമം പ്രതിമാസ ടിഎ– 20,000 രൂപ

∙സ്വകാര്യ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഒരു വർഷത്തേക്ക്– 3 ലക്ഷം രൂപ

∙ നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ അലവൻസ്– കേരളത്തിനകത്ത് ദിവസം– 1000 രൂപ

∙ ചികിത്സാ ചെലവ് മുഴുവൻ റീ ഇംബേഴ്സ്മെന്റ്.

∙ പലിശരഹിത വാഹന വായ്പ– 10 ലക്ഷം രൂപ വരെ

∙ ഭവന വായ്പ അഡ്വാൻസ്– 20 ലക്ഷം രൂപ

∙ പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം– 15.000 രൂപ.