
കോട്ടയം : കോട്ടയം ജില്ലയിൽ 27408 കോടി രൂപ ബാങ്കുകൾ ജില്ലയിൽ വായ്പ നൽകിയതായി കോട്ടയം ലീഡ് ബാങ്ക് ആയ എസ്ബിഐയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു.2024-25 സാമ്പത്തിക വർഷത്തിന്റെ മാർച്ച് വരെയുള്ള നാലാം പാദത്തിലെ കണക്ക് ആണ്.
കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് ഉത്ഘാടനം ചെയ്തു. എസ്ബിഐ കോട്ടയം റീജിയണൽ മാനേജർ പ്രദീപ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീജിത്ത് എസ് മുഖ്യ പ്രഭാഷണം ചെയ്തു.
2025-26 സമ്പത്തിക വർഷത്തെ കോട്ടയം ജില്ലയിലെ വാർഷിക ക്രെഡിറ്റ് പ്ലാൻ എം.പി ഫ്രാൻസിസ് ജോർജ് പ്രകാശനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
11127 കോടി രൂപ കാർഷിക മേഖലയിലും 4593 കോടി രൂപ സൂക്ഷ്മ, ചെറുകിട,ഇടത്തരം വ്യവസായ മേഖലയിലും ,687 കോടി രൂപ ഇതര മുൻഗണന വയ്പാ മേഖലയിലും വിതരണംചെയ്തു. വ്യക്തിഗത വായ്പ, വാഹന വായ്പ, സ്വർണവായ്പ മുതലായവ അടങ്ങുന്ന മുൻഗണന ഇതര വിഭാഗത്തിൽ 11001 കോടി രൂപയും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 16407 കോടി രൂപയും മുൻഗണന വിഭാഗത്തിനാണ്.
ജില്ലയിൽ 356 കോടി രൂപ വിദ്യാഭ്യാസ വയ്പയായും, 2075 കോടി രൂപ ഭവന വയ്പയായും, 662 കോടി രൂപ മുദ്ര ലോൺ വിഭാഗത്തിലും ഈ കാലയളവിൽ ബാങ്കുകൾ വിതരണം ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ 40168 കോടി രൂപയും നിക്ഷേപ നീക്കിയിരിപ്പ് 73083 കോടി രൂപയുമാണ്.
ലീഡ് ഡിസ്ട്രിക്ട് മാനേജർ രാജു ഫിലിപ്പ് , ആർ.ബി.ഐ എൽ.ഡി.ഒ മുത്തുകുമാർ. എം , നമ്പാർഡ് ഡിഡിഎം റെജി വർഗീസ്, എസ്ബിഐ ആർഎസ്ഇടിഐ ഡയറക്ടർ മിനി സൂസൻ വർഗീസ്, എസ്ബിഐ ലീഡ് ഡിസ്ട്രിക് ഓഫീസർ അനിൽ.ഡി എന്നിവരും ജില്ലയിലെ വിവിധ ബാങ്കുകളുടെ മേധാവികളും വിവിധ സർക്കാർ വകുപ്പുകളുടെ പ്രധിനിധികളും ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു.