
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം. ഇനി മുതല്‍ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളില്‍ അവധിയായിരിക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവിറക്കിയത്.
നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയാണ്. ഇതിന് പുറമെയാണ് ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ കൂടി അവധി പ്രഖ്യാപിച്ചത്. പ്രവൃത്തി സമയങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സാമൂഹിക അകലം അടക്കമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ, സാമൂഹ്യ അകല മാർഗ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്ക് മാനേജർമാർ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ശനിയാഴ്‌ചകളിൽ സംസ്ഥാനത്തെ ബാങ്കുകൾ അടച്ചിടുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ശനിയാഴ്‌ച ദിവസങ്ങളിൽ അവധി നല്‍കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പുതിയ അറിയിപ്പ് ലഭിക്കുന്നതുവരെ ശനിയാഴ്‌ചകളിൽ ബാങ്ക് തുറന്ന് പ്രവർത്തിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതിനിടെ വയനാട് പുല്‍പ്പള്ളിയിലെ ഒരു പൊതുമേഖലാ ബാങ്കിലെ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.