അച്ഛനോടും രണ്ടാനമ്മയോടും പക; ഡോക്ടറായ മകന്‍ ഓണ്‍ലൈനില്‍ സാധനം വാങ്ങി സ്വയം വിഷം നിര്‍മിച്ച് കടലക്കറിയില്‍ കലര്‍ത്തി നൽകി; മയൂരനാഥന്‍ മാത്രം ഭക്ഷണം കഴിച്ചില്ല; ഒടുവിൽ ഒരു കുലുക്കവുമില്ലാതെ ചടങ്ങുകള്‍ നടത്തി…! നാടിനെ ഒന്നടങ്കം ഞെട്ടിച്ച് അവണൂര്‍ കൊലപാതകം

അച്ഛനോടും രണ്ടാനമ്മയോടും പക; ഡോക്ടറായ മകന്‍ ഓണ്‍ലൈനില്‍ സാധനം വാങ്ങി സ്വയം വിഷം നിര്‍മിച്ച് കടലക്കറിയില്‍ കലര്‍ത്തി നൽകി; മയൂരനാഥന്‍ മാത്രം ഭക്ഷണം കഴിച്ചില്ല; ഒടുവിൽ ഒരു കുലുക്കവുമില്ലാതെ ചടങ്ങുകള്‍ നടത്തി…! നാടിനെ ഒന്നടങ്കം ഞെട്ടിച്ച് അവണൂര്‍ കൊലപാതകം

സ്വന്തം ലേഖിക

തൃശൂര്‍: അവണൂര്‍ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

തൃശൂരിലെ അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച്‌ അമ്പത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് നിര്‍ണായക വഴിത്തിരിവ് കണ്ടെത്തിയതോടെ കൊലപാതകം നടത്തിയ മകന്‍ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായതോടെ പൊലീസ് കൊലപാതകത്തിന്‍റെ സാധ്യതകളുണ്ടെന്ന് വിലയിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആയുര്‍വേദ ഡോക്ടറായ മകനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്.

അന്വേഷണത്തിന് ഒടുവില്‍ മകന്‍ തന്നെയാണ് അച്ഛനെ കൊന്നത് എന്ന് പൊലീസിന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് മകനെ അറസ്റ്റ് ചെയ്തത്. അച്ഛന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഒരു കുലുക്കവുമില്ലാതെ ചടങ്ങുകള്‍ നടത്തിയിരുന്നതും കൊലപാതകിയായ മകനായിരുന്നു എന്നത് നാടിനെ ഒന്നടങ്കം ഞെട്ടിക്കുകയാണ്.

ആയുര്‍വേദ ഡോക്ടറായ മകന്‍ ആണ് കടലക്കറിയില്‍ വിഷം കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. 25 കാരനായ മയൂര നാഥന് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇയാള്‍ വിഷം സ്വയം നിര്‍മിക്കുകയായിരുന്നു. ഓണ്‍ലൈനില്‍ വിഷ വസ്തുക്കള്‍ വരുത്തിയാണ് ആയൂര്‍വേദ ഡോക്ടറായ മയൂര നാഥന്‍ സ്വയം വിഷം നിര്‍മ്മിച്ചത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചതെന്ന് മകന്‍ വ്യക്തമാക്കിയിട്ടുണ്ട്.