ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം : വിദ്യാർത്ഥിയെ മർദ്ദിച്ചത് മെറ്റലിൽ മുട്ടുകുത്തി നിർത്തിയതിന് ശേഷം ; നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : കളമശേരിയിൽ ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ സുഹൃത്തുക്കൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കൊച്ചി കളമശേരിയിൽ ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് മനുഷ്യനെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.

മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിക്കുന്നതും മെറ്റലിൽ മുട്ടുകുത്തി നിർത്തി വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. മൊബൈലിൽ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ നീക്കം ചെയ്‌തെങ്കിലും മർദനമേറ്റ കുട്ടിയുടെ സഹോദരൻ അവ വീണ്ടെടുക്കുകയായിരുന്നു.

ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് പൊലീസ് വിവരം അറിയുന്നത്. പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി എടുക്കുകയായിരുന്നു.

കുട്ടി ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരൻ എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയിലാണ്.മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലു പേരെയും സറ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.