
കോട്ടയം: കോട്ടമുറിയിൽ വീട്ടുമുറ്റത്ത് നിന്ന കേൾവി ശക്തികുറവായ വയോധികയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതികൾ പിടിയിൽ.തൃക്കൊടിത്താനം പണിപ്പുരപടത്തട്ടിൽ ഷിഹാബ് എന്ന അനസ്, തൃക്കടിത്താനം പുതുപ്പറമ്പിൽ സിനാജ് (45) പാലത്തിങ്കൽ രാജിവ് (43) എന്നിവരെ തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ എംജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വിറക്ക് എടുക്കാൻ എന്ന വ്യാജേന വയോധികയുടെ വീട്ടിലെത്തിയ പ്രതി മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുക്കായിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഒ എംജെ അരുൺ , സബ് ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സമീപത്തെ 20 ഓളം സിസിടിവികൾ കേന്ദ്രീകരിച്ചും അടുത്തുള്ള സാമൂഹിക വിരുദ്ധരെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തുന്നത്.
ചുവപ്പ് സ്കൂട്ടറിൽ കറുത്ത ഷർട്ടും മുണ്ടും ധരിച്ച ആളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾ സ്ഥിരം മദ്യപിച്ചു മേരിക്കുട്ടിയുടെ വീടിനടുത്തുകൂടി സ്ഥിരമായി പോകാറുണ്ടായിരുന്നു. പ്രതികളിൽ ഒരാളായ രാജീവിന്റെ നിർദ്ദേശപ്രകാരം സുരേഷിന്റെ ചുവന്ന സ്കൂട്ടറിൽ മേരിക്കുട്ടിയുടെ വീട്ടിലെത്തി ഷിഹാബ് എന്ന അനസ് മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു .
മാല പൊട്ടിച്ചെടുത്തതിനു ശേഷം തിരികെ പോകുന്ന വഴിക്ക് പിടികൂടാതിരിക്കുന്നതിനായി ധരിച്ചിരുന്ന ഷർട്ടും മുണ്ടും മാറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്നീട് മാല ചങ്ങനാശ്ശേരിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തി. ആ പണവുമായി വാടകക്ക് കാറെടുത്ത് സിനാജും അനസുമായി കുമളിക്ക് പോവുകയായിരുന്നു. ഇത് മനസ്സിലാക്കി പോലീസ് പിന്തുടർന്ന് തൃക്കൊടിത്താനം പോലീസ് പിടിയിലാകുന്നതും.
സംഭവം ഉണ്ടായ ഉടനെ ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ പി ടോംസൺ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം ജെ, എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, ഗിരീഷ് കുമാർ പോലീസ് ഉദ്യോഗസ്ഥരായ ആന്റണി, മണികണ്ഠൻ, ബോബി ,ബിജു,സജീവ്, സക്കീർ ഹുസൈൻ, ഷൈൻ, അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.