‘അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത്’: നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍ തുടങ്ങി; പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

Spread the love

സ്വന്തം ലേഖിക

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തില്‍ ജനം ഹര്‍ത്താല്‍ ആചരിക്കുന്നു.

ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. നിലവില്‍ അരക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ അന്തിമ തീരുമാനം ഇല്ലെങ്കിലും, പൂര്‍ണമായി ഒഴിവാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

നേരത്തെ മുതലമട പഞ്ചായത്തും സര്‍വ കക്ഷി ഹര്‍ത്താല്‍ നടത്തിയിരുന്നു. പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക് അരിക്കൊമ്പനെ കൊണ്ടുവരാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചത്. പുതിയ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാറിന് നിലവില്‍ ഹൈക്കോടതി സാവകാശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ പക്ഷേ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അരിക്കൊമ്പനെ മാറ്റാന്‍ പറമ്പിക്കുളമല്ലാതെ മറ്റൊരു സ്ഥലവും ഇല്ലെന്നാണ് സര്‍ക്കാരും മന്ത്രിയും പറയുന്നത്.

ഇത് എത്രത്തോളം ശരിയാണ്? എന്തുകൊണ്ടാണ് തേക്കടി എന്ന സാധ്യതപോലും സര്‍ക്കാര്‍ പരിഗണിക്കാത്തത്? അരിക്കൊമ്പനെ മയക്കുവെടിവച്ച്‌ പിടികൂടണം എന്നാണ് ചിന്നക്കനാലുകാരുടെ ആവശ്യം. സര്‍ക്കാരിനും അതേ അഭിപ്രായമാണ്. അപ്പോഴാണ് ആനപ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആനയെ മയക്കുവെടിവച്ച്‌ പിടികൂടി കുട്ടിലടയ്ക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ഹൈക്കോടതി വിഷയം പരിഗണിച്ചു.