ഇറാനെതിരായ ആക്രമണം; അമേരിക്കയും പങ്കുചേരുമെന്ന സൂചന ശക്തം; ഡൊണാള്‍ഡ് ട്രംപിന്‍റെ നീക്കം ഉറ്റുനോക്കി ലോകം

Spread the love

വാഷിംഗ്ടണ്‍: ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്കയും പങ്കുചേരുമെന്ന സൂചന ശക്തം.

ഇറാൻ ആണവായുധം ഉണ്ടാക്കുന്നതിന്റെ തൊട്ടരികില്‍ എത്തിയെന്നും അത് അനുവദിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളി.

ശത്രുവിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പ്രഖ്യാപിച്ചു. രാത്രിയില്‍ ഉടനീളം തെഹ്റാനില്‍ ഇസ്രയേലിന്റെ ആക്രമണം തുടർന്നു. ഹൈഫയിലേക്കും ടെല്‍ അവീവിലേക്കും ഇറാൻ വീണ്ടും മിസൈലുകള്‍ തൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ കണ്ണുകളും അമേരിക്കയിലും ഡൊണാള്‍ഡ് ട്രംപിലുമാണ്. ട്രംപിന് മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന്: ഇതുവരെ നിന്നതുപോലെ ആക്രമണത്തില്‍ പങ്കുചേരാതെ തന്നെ ഇറാനുമേല്‍ സമ്മർദ്ദം തുടരാം. രണ്ട്: ഫോർദോ അടക്കം ഇറാന്റെ ആണവോർജ കേന്ദ്രങ്ങളുടെ ഭൂഗർഭ അറകള്‍ തകർക്കാനുള്ള ആയുധ സഹായം മാത്രം നല്‍കാം. അല്ലെങ്കില്‍ പൂർണ്ണമായി ഇസ്രയേലിന് ഒപ്പം കൂടി ഇറാനുമേല്‍ ആഞ്ഞടിക്കാം.

ഉപാധികള്‍ ഇല്ലാതെ കീഴടങ്ങണം എന്ന ട്രംപിന്റെ മുന്നറിയിപ്പ് ഇറാൻ പരമോന്നത നേതാവ് തള്ളി കഴിഞ്ഞു. ശത്രുവിനോട് ഒരു കരുണയും ഉണ്ടാവില്ലെന്നും യഥാർത്ഥ യുദ്ധം ആരംഭിക്കുന്നതെ ഉള്ളുവെന്നുമാണ് ആയത്തുല്ല അലി ഖമനേയിയുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ ട്രംപ് ഏത് വഴി സ്വീകരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.