
അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്‍റെ വില വർധിപ്പിക്കാൻ തീരുമാനം.
നിലവില്‍ ലിറ്ററിന് 160 രൂപ എന്നുള്ളത് 260 രൂപയാക്കി വർധിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്.
വിശേഷ ദിവസങ്ങളില്‍ 350ഉം മറ്റു ദിവസങ്ങളില്‍ 300ഉം ലിറ്റർ പായസം തയാറാക്കാനും ബോർഡ് അംഗീകാരം നല്‍കി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെളിയില്‍ വീട്ടില്‍ സുരേഷ് കുമാർ ഭക്തവല്‍സലൻ നല്‍കിയ പരാതിയെത്തുടർന്നാണ് പുതിയ തീരുമാനങ്ങള്‍ ബോർഡ് സ്വീകരിച്ചത്. നിലവില്‍ 225 ലിറ്റർ പായസമാണ് പ്രതിദിനം തയാറാക്കുന്നത്. ഇത് 300 ലിറ്ററും വ്യാഴം, ഞായർ മറ്റു വിശേഷ ദിവസങ്ങളിലും 350 ലിറ്ററുമാക്കണമെന്ന തന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പായസം നിർമിക്കുന്നതിന്‍റെ അളവ് വർധിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തു വർഷത്തിനു മുൻപാണ് അമ്പലപ്പുഴ പാല്‍പ്പായസത്തിന്‍റെ വില 160 രൂപയാക്കി ഉയർത്തിയത്. ഈ നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനിച്ചതോടെയാണ് ലിറ്ററിന് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കിയത്.
160 രൂപാ നിരക്കില്‍ പാല്‍പ്പായസ വിതരണം നടത്തുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് ബോർഡിന്‍റെ കണ്ടെത്തല്‍. സാധന വിലയിലെ വർധനവും നിരക്ക് വർധിപ്പിച്ചിട്ട് വർഷങ്ങള്‍ കഴിഞ്ഞതുകൊണ്ടും പാല്‍പ്പായസത്തിന്‍റെ വില വർധിപ്പിക്കണമെന്നായിരുന്നു ബോർഡ് തീരുമാനം.