
കോട്ടയം: അഹമ്മദാബാദിലെ വിമാന അപകടത്തില്‍ രക്ഷാപ്രവർത്തനത്തില്‍ കോട്ടയം അയ്മനം സ്വദേശിയും.
ആദ്യ അര മണിക്കൂറിനുള്ളിൽ അയ്മനം സ്വദേശിയായ ലിജോ നൈനാൻ സ്ഥലത്തേക്ക് പാഞ്ഞെത്തി.
വിമാനം തകർന്നുവീണെന്ന് അറിഞ്ഞാണ് കോട്ടയം അയ്മനം മുപ്പതിൽ ലിജോ നൈനാൻ സ്ഥലത്തേക്ക് പാഞ്ഞെത്തിയത്. അപകടം അറിഞ്ഞ് 20 മിനിട്ടിനകം അവിടെ എത്തുമ്പോൾ വിമാനം ആളിക്കത്തുകയായിരുന്നു.
ആശുപത്രിയുടെ മുകളിലേക്ക് വിമാനം വീണെന്നാണ് ആദ്യം കേട്ടത്. അവിടെ ചെന്നപ്പോഴാണ് ഹോസ്റ്റലിനു മുകളിലെന്ന് അറിഞ്ഞത്. ആരോഗ്യമേഖലയിലുള്ളവർ ഉണ്ടെങ്കിൽ രക്ഷപ്രവർത്തനത്തിന് കൂടാൻ പറഞ്ഞു. ബിസിനസു കാരനാണെങ്കിലും മുൻപ് നഴ്‌സായി ജോലി ചെയ്ത പരിചയമുള്ളതുകൊണ്ട് നൈനാനും ഒപ്പം കൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹങ്ങൾ പലതും അപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. താനും കൂടി ചേർന്നാണ് ആംബുലൻസിലേക്ക് നീക്കിയതെന്ന് ലിജോ പറയുന്നു. തുടക്കത്തിൽ എല്ലാവരും കൈകൊണ്ട് തന്നെയാണ് നിക്കാൻ ശ്രമിച്ചത്. പിന്നീട് ജെസിബി വന്ന് സാധനങ്ങൾ ഓരോന്നായി വലിച്ചുനീക്കി.
അപ്പോഴോക്കെയാണ് ഓരോ മൃതദ്ദേഹവും കണ്ടുകിട്ടിയ തെന്ന് ലിജോ പറഞ്ഞു. വലിയ തീപിടിത്തം ഉണ്ടായിയെന്നും ലിജോ പറഞ്ഞു. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാൻ തുടങ്ങിയപ്പോൾ പുക കൂടുതൽ പടർന്നു. പുക കൂടിയപ്പോൾ ശ്വാസം ലഭിക്കാതെ വന്നു. ശ്വാസംമുട്ടല്‍ ഉണ്ടാകുന്നത് വരെ ലിജോ രക്ഷാപ്രവർത്തനം തുടർന്നു.