ഷുഹൈബ് വധക്കേസ്; പ്രോസിക്യൂഷന് തിരിച്ചടി; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി; തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്

ഷുഹൈബ് വധക്കേസ്; പ്രോസിക്യൂഷന് തിരിച്ചടി; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി; തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്

സ്വന്തം ലേഖകൻ

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.

ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നത്. ആകാശ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. കെ.അജിത് കുമാർ വാദിച്ചു. കാപ്പ ചുമത്തിയതിനാൽ നിലവിൽ വിയ്യൂർ ജയിലിലാണ് ആകാശ് തില്ലങ്കേരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷുഹൈബ് വധക്കേസിൽ 2019-ലാണ് ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്ന കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യത്തിൽ കഴിയവെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്നതു ഉൾപ്പെടെയുള്ള നിരവധികേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരി ഇപ്പോൾ കാപ്പ ചുമത്തപ്പെട്ട് ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. മട്ടന്നൂർ, മുഴക്കുന്ന് പൊലിസ് സ്റ്റേഷനുകളിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസുള്ളത്.