തിരുനക്കര ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവൻ ഇടഞ്ഞോടി: സ്വകാര്യ ബസ് കുത്തിത്തകർത്തു: ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

തിരുനക്കര ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവൻ ഇടഞ്ഞോടി: സ്വകാര്യ ബസ് കുത്തിത്തകർത്തു: ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുനക്കര ക്ഷേത്ര മഹാദേവ ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവൻ ഇടഞ്ഞോടി. സ്വകാര്യ ബസ് കുത്തിമറിക്കാൻ ശ്രമിച്ച , ആനയുടെ ആകമണത്തിൽ പാപ്പാൻ മരിച്ചു. ഒന്നാം പാപ്പാൻ വിക്രം (26) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവിൽ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു. ഇല്ലിക്കൽ ആമ്പക്കുഴി ഭാഗത്ത് വച്ച് ആന ഇടയുകയായിരുന്നു.

ആന ഇടഞ്ഞത് കണ്ട് ബസ് സ്റ്റോപ്പിൽ നിർത്തി. ഈ സമയം അക്രമാസക്തനായ ആന ബസിന്റെ മുന്നിൽ കുത്തി ബസ് ഉയർത്തി. ബസിനുള്ളിൽ നിറയെ യാത്രക്കാർ ഇരിക്കുമ്പോഴായിരുന്നു പരാക്രമം.ബസിന്റെ മുന്നിലെ ചില്ല് പൂർണമായും തകർത്ത ആന ബസ് കുത്തിപ്പൊക്കുകയും ചെയ്തു. ഈ സമയം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു. ആനയെ നിയന്ത്രിക്കാൻ ആനപ്പുറത്ത് നിന്ന് ചങ്ങലയിൽ തുങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങി ഈ സമയം പോസ്റ്റിൽ വച്ച് ആന വിക്രമിനെ അമർത്തി.

ആനയ്ക്കും പോസ്റ്റിനും ഇടയിൽ ഇരുന്ന് അമങ്ങിയ പാപ്പാനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ചെങ്ങളം ഭാഗത്തേയ്ക്ക് ഓടിയ ആന , മരുതന ഇടക്കേരിച്ചിറ റോഡിൽ കയറി നില ഉറപ്പിച്ചു. ഈ സമയം നാട്ടുകാരും പ്രദേശത്ത് തടിച്ച് കൂടി. ഇവിടെ ഒരു വീട്ടിൽ നിന്ന് വെള്ളം കുടിക്കുകയാണ് ആന.

പാപ്പാൻ മാറിയതിനെ തുടർന്ന് ആനയെ ചെങ്ങളത്ത് കാവിൽ ചട്ടം പഠിപ്പിക്കാൻ കെട്ടിയിരിക്കുകയായിരുന്നു. മദപ്പാടിലായിരുന്ന ആനയെ ദിവസങ്ങൾക്ക് മുൻപാണ് എഴുന്നെള്ളിച്ചത്.