രാഹുൽ ഗാന്ധിയുടെയും  ഹൈബി ഈഡന്റെയും  തെരെഞ്ഞെടുപ്പ് റദ്ദാക്കണെന്നാവശ്യപ്പെട്ട്  സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി ; നടപടി പ്രഥമ ദൃഷ്ടിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെതുടർന്ന്

രാഹുൽ ഗാന്ധിയുടെയും ഹൈബി ഈഡന്റെയും തെരെഞ്ഞെടുപ്പ് റദ്ദാക്കണെന്നാവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി ; നടപടി പ്രഥമ ദൃഷ്ടിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെതുടർന്ന്

സ്വന്തം ലേഖകൻ

കൊച്ചി: സരിതാ എസ് നായര്‍ എംപി മാരായ രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍ എന്നിവരുടെ ലോക്സഭാ തെരെഞ്ഞടുപ്പ് വിജയത്തെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടേയും എറണാകുളത്ത് ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും ഇലക്ഷന്‍ നടത്തണമെന്നായിരുന്നു സരിതയുടെ ആവശ്യം. എറണാകുളത്തും വയനാട്ടിലും സ്ഥാനാര്‍ഥിയാകാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളിയത് തെറ്റായ കീഴ്‌വഴക്കത്തിലൂടെയെന്നായിരുന്നു സരിത ആരോപണം ഉയർത്തിയിരുന്നു.

എറണാകുളത്തും വയനാട്ടിലും മത്സരിക്കാന്‍ സരിത നായര്‍ നേരത്തെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.

എന്നാല്‍, പത്രിക തള്ളി പോകുകയായിരുന്നു. ക്രിമിനല്‍ കേസില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സരിത നായരുടെ നാമനിര്‍ദേശ പത്രികകള്‍ വരണാധികാരികള്‍ നേരത്തെ തള്ളിയത്.