play-sharp-fill
മാവോയിസ്റ്റുകളെ ചുട്ടുകൊല്ലുന്നതിൽ തെലങ്കാന , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ മേൽക്കോയ്മ അവസാനിച്ചു. അവിടെയും കേരളം നമ്പർ വൺ ; അഡ്വ. എ. ജയശങ്കർ

മാവോയിസ്റ്റുകളെ ചുട്ടുകൊല്ലുന്നതിൽ തെലങ്കാന , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ മേൽക്കോയ്മ അവസാനിച്ചു. അവിടെയും കേരളം നമ്പർ വൺ ; അഡ്വ. എ. ജയശങ്കർ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ട് സേനയുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിനൊപ്പം അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. എ.ജയശങ്കർ . പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഇതുവരെ ആറായി. അവരിൽ രണ്ടു പേർ സ്ത്രീകളാണ്. മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതിൽ തെലങ്കാന, ഛത്തീസ്ഗഡ് സർക്കാരുകൾക്കുളള മേൽക്കോയ്മ ഇതോടെ അവസാനിച്ചു. അവിടെയും കേരളം നമ്പർ 1 ആയെന്ന് ജയശങ്കർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരും സാംസ്‌കാരിക നായകളും സുഖസുഷുപ്തിയിലാണെന്നും വിപ്ലവം പൊലീസിന്റെ തോക്കിൻ കുഴലിലൂടെയാണെന്നും കുറിച്ചാണ് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ഇന്നലെ ഉച്ചയോടെയാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. മാവോയിസ്റ്റ് സംഘടനയിൽ അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭവാനി ദളം പ്രവർത്തകരാണ് ഇവരെന്നു കരുതപ്പെടുന്നു. വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിനൊപ്പം പ്രവർത്തിച്ചയാളും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അട്ടപ്പാടി മേഖലയിൽ സുപരിചിതനായ മണിവാസകൻ ആണ് ഒരാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അട്ടപ്പാടിയ്ക്കടുത്ത് ഉൾക്കാട്ടിൽ പോലീസുമായുളള ‘ഏറ്റുമുട്ടലിൽ’ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ആറായി. അവരിൽ രണ്ടു പേർ സ്ത്രീകളാണ്.

മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതിൽ തെലങ്കാന, ഛത്തീസ്ഗഡ് സർക്കാരുകൾക്കുളള മേൽക്കോയ്മ ഇതോടെ അവസാനിച്ചു. അവിടെയും കേരളം നമ്പർ 1 ആയി.

മനുഷ്യാവകാശ പ്രവർത്തകരും സാംസ്‌കാരിക നായകളും സുഖസുഷുപ്തിയിലാണ്.

#വിപ്ലവം പോലീസിന്റെ തോക്കിൻ കുഴലിലൂടെ.