
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിചാരണ നേരിടണം ; സുപ്രീം കോടതി
സ്വന്തം ലേഖിക
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2014 ലെ തെരെഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രികയിലാണ് കേസുകൾ മറച്ചു വച്ചത്. ബോംബെ ഹൈകോടതി വിചാരണ തടഞ്ഞ ഉത്തരവ് തള്ളിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിെന്റ വിധി. പ്രഥമദൃഷ്ട്യാ ഫട്നാവിസ് നടത്തിയത് ജനപ്രതിനിധി നിയമത്തിലെ 125ാം വകുപ്പിെന്റ ലംഘനമാണെന്നും വിചാരണ തുടരണമെന്നും കോടതി പറഞ്ഞു.
വഞ്ചന, വ്യാജരേഖ ചമക്കൽ എന്നിവക്ക് ’96 ലും ’98ലും തനിക്കെതിരെ എടുത്ത കേസുകൾ ഫട്നാവിസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നാഗ്പുരിൽ അഭിഭാഷകനായ സതീഷ് ഊകെ നൽകിയ പരാതിയിൽ സെഷൻസ് കോടതി വിചാരണ നടപടി തുടങ്ങിയിരുന്നു. എന്നാൽ, ഫട്നാവിസിെന്റ ഹരജിയിൽ ഹൈകോടതി വിചാരണ തടയുകയായിരുന്നു. നടപടി തുടരണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജിയിലാണ് ചൊവാഴ്ച സുപ്രീംകോടതി വിധി. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽകെ വിധി ഫട്നാവിസിന് തിരിച്ചടിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
