Spread the love

ന്യൂയോര്‍ക്ക്:ഫിഫ ലോകകപ്പിൽ സ്വീഡനെതിരെ ഫ്രാൻസ് തകർപ്പൻ വിജയം നേടി. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളും ബ്രാഡ്ലി ബാർക്കോളയുടെ ഗോളുമാണ് ഫ്രാൻസിന് 3-0ന്റെ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ഫ്രാൻസ് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.

video
play-sharp-fill

മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഫ്രഞ്ച് ആക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ സ്വീഡിഷ് ഗോള്‍കീപ്പര്‍ ജേക്കബ് സെറ്റര്‍‌സ്റ്റോം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ആ പ്രതിരോധം തകര്‍ന്നു.

45-ാം മിനിറ്റില്‍ എംബാപ്പെ തൊടുത്ത മനോഹരമായ ഒരു ഷോട്ട് വലയിലെത്തി. രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റിനുള്ളില്‍ തന്നെ ബ്രാഡ്ലി ബാര്‍ക്കോളയിലൂടെ ഫ്രാന്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൈക്കല്‍ ഒലീസ് നല്‍കിയ പാസ് സ്വീകരിച്ച് ബാര്‍ക്കോള അനായാസം ഗോളിലേക്ക് തൊടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നും കളിയില്‍ ആധിപത്യം പുലര്‍ത്തിയ ഫ്രാന്‍സ്, 74-ാം മിനിറ്റില്‍ എംബാപ്പെയുടെ മറ്റൊരു ഗോളിലൂടെ വിജയം ഉറപ്പിച്ചു. ഒലീസ് നല്‍കിയ പാസ് കൃത്യമായി വലയിലെത്തിച്ച എംബാപ്പെ,

ഇത്തവണത്തെ ലോകകപ്പിലെ തന്റെ ഗോളുകളുടെ എണ്ണം ആറായി ഉയര്‍ത്തി. ഈ ലോകകപ്പില്‍ ലയണല്‍ മെസിക്കൊപ്പം ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ എംബാപ്പെ.

അലക്‌സാണ്ടര്‍ ഇസാക്ക്, വിക്ടര്‍ ഗ്യോക്കറെസ് തുടങ്ങിയ മികച്ച മുന്നേറ്റനിര താരങ്ങള്‍ ഉണ്ടായിട്ടും സ്വീഡന് ഫ്രഞ്ച് പ്രതിരോധത്തെ മറികടക്കാനായില്ല. ലോകകപ്പിലെ ശക്തരായ ടീമുകളില്‍ ഒന്നായി ഫ്രാന്‍സ് മുന്നേറുമ്പോള്‍, സ്വീഡന്‍ നിരാശയോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വെയാണ് ഫ്രാന്‍സിന്റെ എതിരാളി.