Spread the love

തിരുവനന്തപുരം: ഇഡിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയതില്‍ പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒൻപതാം പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് കഴിഞ്ഞ 18ന് തന്നെ പൊലീസ് കോടതിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. എന്നാല്‍ റിപ്പോർട്ട് കൈമാറിയ പ്രോസിക്യൂട്ടർ ഗീനകുമാരി ജാമ്യത്തെ എതിർത്തിരുന്നില്ല. ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും നിലപാടെടുത്തു.

video
play-sharp-fill

ജാമ്യഹർജിയില്‍ വാദം കേള്‍ക്കുന്ന ദിവസം പ്രോസിക്യൂട്ടർ പൊലീസിനെ അറിയിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രതിക്ക് ജാമ്യം നിഷേധിക്കാന്‍ 13 കാരണങ്ങളാണ് റിപ്പോർട്ടില്‍ പറയുന്നത്. 24 ന് മാത്രമാണ് കേസില്‍ വാദം കേട്ടത്. ഇതിനിടയില്‍ ഒരിക്കല്‍ പോലും അന്വേഷണ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടർ ബന്ധപ്പെട്ടില്ല. കേസ് ഡയറി അടക്കമുള്ള രേഖകള്‍ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതുമില്ല. ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ദിവസം പോലും പൊലീസിനെ അറിയിച്ചില്ല. ഒടുവി‍ല്‍ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി പ്രതിയുടെ ജാമ്യത്തിനായി വാദിക്കുകയായിരുന്നു. പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്ന് കോടതിയിലും പറഞ്ഞു. ഇത് കണക്കിലെടുത്താണ് കോടതി ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചത്.

അതിനിടെ, വിവാദത്തില്‍ ഇടപ്പെട്ട് ഡിജിപി ആസഫ് അലി രംഗത്തെത്തി. തിങ്കളാഴ്ച മുഴുവൻ രേഖകളുമായി ഹാജർകാൻ അന്വേഷണ ഉദ്യോഗസ്ഥനു നിർദ്ദേശം നല്‍കി. പ്രോസിക്യൂട്ടർ ഗീനാ കുമാരിക്കെതിരെ കമ്മീഷണർ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ നിന്ന് ഇവരെ ഒഴിവാക്കണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group