Spread the love

ന്യൂയോര്‍ക്ക്: ജര്‍മ്മനിയെ അട്ടിമറിച്ച് ഇക്വഡോര്‍ നോക്കൗട്ട് റൗണ്ടില്‍. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്. 77-ാം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റ നേടിയ ഗോളാണ് ഇക്വഡോറിന് നിര്‍ണ്ണായക വിജയവും നോക്കൗട്ട് പ്രതീക്ഷയും സമ്മാനിച്ചത്.

video
play-sharp-fill

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ജര്‍മ്മനി ആധിപത്യം പുലര്‍ത്തിയിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ലെറോയ് സാനെയുടെ ഗോളിലൂടെ ജര്‍മ്മനി മുന്നിലെത്തി. എന്നാല്‍, ഒമ്പതാം മിനിറ്റില്‍ നില്‍സണ്‍ അങ്കുലോയിലൂടെ ഇക്വഡോര്‍ തിരിച്ചടിച്ചു.

തുടര്‍ന്ന് സമനിലയില്‍ പിരിഞ്ഞേക്കുമെന്ന് കരുതിയ മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് പ്ലാറ്റയിലൂടെ ഇക്വഡോര്‍ വിജയഗോള്‍ കണ്ടെത്തിയത്. പെഡ്രോ വൈറ്റിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് കെവിന്‍ റോഡ്രിഗസ് ഹെഡ് ചെയ്ത് നല്‍കിയപ്പോള്‍, പ്ലാറ്റ കൃത്യമായ ടച്ചിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജര്‍മ്മനിയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ 40-കാരനായ മാനുവല്‍ നോയര്‍ ഉണ്ടായിരുന്നിട്ടും ഇക്വഡോര്‍ ആക്രമണത്തെ തടയാനായില്ല. ഈ ലോകകപ്പിലെ തന്റെ ഫോമില്ലായ്മ നോയറിനും തിരിച്ചടിയായി.

2013ന് ശേഷം ഒരു യൂറോപ്യന്‍ ടീമിനെതിരെ ഇക്വഡോര്‍ നേടുന്ന ആദ്യ വിജയമാണിത്. 2006-ന് ശേഷം ആദ്യമായാണ് ഇക്വഡോര്‍ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുന്നത്.