Spread the love

തിരുവനന്തപുരം: പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാർ പുതുക്കിയേക്കില്ല. വാടക ഹെലികോപ്റ്ററിന്റെ കരാറില്‍ മറ്റ് സാധ്യതകള്‍ തേടുകയാണ് സര്‍ക്കാര്‍.

video
play-sharp-fill

വ്യോമ, നാവിക സേനാ ഹെലികോപ്റ്ററുകള്‍ വാടകയ്ക്കെടുക്കാനാണ് ആലോചന. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് ലഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനാണ് ആലോചന. അവയവദാനം അടക്കമുള്ളവയ്ക്ക് ഇത് പ്രയോജനപ്പെടുത്താം.

 

ഇതോടെ മാസവാടകയ്ക്ക് ഹെലികോപ്റ്റര്‍ ഒഴിവാക്കാനാവും. നിലവിലുള്ള ഹെലികോപ്റ്ററിന് മാസം 80 ലക്ഷമാണ് വാടക. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടകയ്ക്കാണ് ഹെലികോപ്റ്റര്‍ എടുത്തത്. അധിക മണിക്കൂര്‍ പറന്നാല്‍ മണിക്കൂറിന് അധിക പണം നല്‍കണമെന്നാണ് കരാര്‍. ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവയവദാനത്തിനായി എട്ട് പ്രാവശ്യമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. വയനാട് ദുരന്തം ഉണ്ടായ സമയത്ത് വിഐപി യാത്രകള്‍ക്കും ഹെലികോപ്റ്റര്‍ ഉപയോഗിച്ചു. സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റില്‍ വാടക കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.