Spread the love

ഡല്‍ഹി: പെൻഷൻ എന്നത് തൊഴിലുടമകളുടെ ഔദാര്യമല്ല, മറിച്ച്‌ ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി.
സർക്കാർ സർവീസിലുള്ള താത്ക്കാലിക ജീവനക്കാർക്കും പെൻ‌ഷന് അർഹതയുണ്ടെന്ന കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.

video
play-sharp-fill

ഭർത്താവിന്‍റെ പെൻഷനായി ബിഹാറില്‍ നിന്നുള്ള യുവതി നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മസീഹ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച്. 30 വർഷത്തോളം പോസ്റ്റല്‍ ഡിപ്പാർട്ട്മെന്‍റില്‍ കാഷ്വല്‍ വർ‌ക്കറായി ജോലി ചെയ്തിരുന്ന ആളാണ് ഹർജിക്കാരിയുടെ ഭർത്താവ്.

എന്നാല്‍ ഈ ജോലി സ്ഥിരമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിക്കുകയായിരുന്നു. കേന്ദ്ര അഡിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍, പട്ന ഹൈക്കോടതി എന്നിവിടങ്ങളില്‍ ഹർജി നല്‍കിയെങ്കിലും ഫലമുണ്ടാവാതെ വന്നതോടെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൻഷൻ നല്‍കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്ര വാദം സുപ്രീം കോടതി തള്ളി. ഒരേ ജോലി ചെയ്യുന്ന ജീവനക്കാർ‌ക്ക് ഒരേ ആനുകൂല്യം നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.