
ഡൽഹി:ഇന്ത്യയിലെ ശാസ്ത്രജ്ഞർ പുരാതന കാലത്ത് ജീവിച്ചിരുന്ന അതിഭീകരമായ ഒരു പാമ്പിന്റെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
നഗരങ്ങളിലെ ബസ്സുകളോളം നീളമുള്ള ഈ പാമ്പ്, ഇതുവരെ ഭൂമിയില്‍ ജീവിച്ചിരുന്നതില്‍ വെച്ച് ഏറ്റവും വലിയ പാമ്പുകളോട് കിടപിടിക്കുന്നതാണ്. ഗുജറാത്തിലെ കച്ചിലുള്ള പനന്ദ്രോ ലിഗ്നൈറ്റ് ഖനിയില്‍ നിന്നാണ് 27 കശേരുക്കള്‍ അടങ്ങുന്ന പാമ്പിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകരായ ദേബാജിത് ദത്തയും സുനില്‍ ബാജ്‌പേയിയും കണ്ടെത്തിയത്.
ഏകദേശം 4.7 കോടി വർഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന ഈ പാമ്പിന് ‘വാസുകി ഇൻഡിക്കസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഹിന്ദു പുരാണത്തിലെ ശക്തനായ സർപ്പമായ ‘വാസുകി’യുടെ പേരും അത് കണ്ടെത്തിയ രാജ്യത്തിന്റെ പേരും ചേർത്താണ് ഈ പേരിട്ടിരിക്കുന്നത്.
36 അടി മുതല്‍ 50 അടി വരെ (ഏകദേശം 15 മീറ്റർ) നീളം ഇതിനുണ്ടായിരുന്നിരിക്കാം. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പാമ്പായ റെറ്റിക്യുലേറ്റഡ് പൈത്തണുകള്‍ക്ക് പരമാവധി 25-30 അടി വരെ മാത്രമേ നീളമുള്ളൂ. അതായത് ഇന്നത്തെ പാമ്പുകളുടെ ഇരട്ടി വലുപ്പം വാസുകിക്കുണ്ടായിരുന്നു. ഏകദേശം ഒരു ടണ്ണോളം (1000 കിലോഗ്രാം) ഭാരം ഇതിനുണ്ടായിരുന്നതായി കരുതപ്പെടുന്നു. ഇത്രയും വലിയ ശരീരമുള്ളതിനാല്‍ ഇതിന് വേഗത്തില്‍ സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. ഇന്നത്തെ അനാക്കോണ്ടകളെപ്പോലെ പതിയിരുന്ന് ഇരപിടിക്കുന്ന ശൈലിയായിരിക്കാം ഇത് പിന്തുടർന്നിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മാഡ്‌സോയിഡെ’ (Madtsoiidae) എന്ന പുരാതന പാമ്പ് കുടുംബത്തില്‍പ്പെട്ടതാണ് വാസുകി. ആഫ്രിക്ക, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളില്‍ ഏകദേശം 10 കോടി വർഷങ്ങളോളം ഈ വിഭാഗത്തില്‍പ്പെട്ട പാമ്പുകള്‍ ജീവിച്ചിരുന്നു. ഇത്തരം ഭീമൻ പാമ്പുകള്‍ ആദ്യം ഇന്ത്യയിലാണ് പ്രത്യക്ഷപ്പെട്ടതെന്നും പിന്നീട് ഇവ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതാകാമെന്നുമാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്







