ശബരിമല സ്വര്‍ണപാളികേസ്; പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു; തിരുവാഭരണം കമ്മീഷണറുടെ മൊഴി നിര്‍ണായകം

Spread the love

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് 2025ലെ സ്വർണപാളി കൊണ്ടുപോയതിലും എസ്‌ഐടി അന്വേഷണം.

video
play-sharp-fill

മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു.

ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികള്‍ പോറ്റിക്ക് നല്‍കിയതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ പി എസ് പ്രശാന്ത് ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മൂന്നാം തവണയാണ് ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. അജികുമാറും പോറ്റിയുമായി സൗഹൃദമുണ്ടെന്നും എസ്‌ഐടി പറയുന്നു.

അതേസമയം, 2025 സെപ്റ്റംബർ ഏഴിന് പാളികള്‍ കൊണ്ടുപോയ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. സന്നിധാനത്ത് എത്തിയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ എസ്‌ഐടിയുടെ മൊഴിയെടുക്കല്‍.

നിലവിലെ തിരുവാഭരണം കമ്മീഷണറുടെ മൊഴി നിർണായകമാകും. സ്വർണ്ണം പൂശലുമായി ബന്ധപ്പെട്ട സ്മാർട്ട് ക്രിയേഷൻസിന്റെ സാങ്കേതിക വൈദഗ്ധത്തെക്കുറിച്ച്‌ നിലവിലെ തിരുവാഭരണം കമ്മീഷണർ ആദ്യം സംശയമുന്നയിച്ചിരുന്നു. പിന്നീട് അവർ യോഗ്യരാണ് എന്ന റിപ്പോർട്ടും നല്‍കി. എന്നാല്‍ സമ്മർദ്ദങ്ങളെ തുടർന്നാണോ അത്തരം നിലപാട് മാറ്റം എന്ന സംശയം ഉയരുന്നുണ്ട്.