ഒരൊറ്റ ദിവസം 8.1 കോടി രൂപ: ചര്‍ച്ചയായി ബെംഗളൂരുവിലെ ഹൈറോക്സ് ഫിറ്റ്‌നസ് ഇവന്റ് ഫീസ്

Spread the love

ബംഗളൂരു: നഗരപ്രദേശങ്ങളില്‍ മാരത്തണുകള്‍ക്കും ‘ഹൈറോക്സ്’ പോലുള്ള ഫിറ്റ്‌നസ് മത്സരങ്ങള്‍ക്കും ലഭിക്കുന്ന ജനപ്രീതിയും, അവയ്ക്കായി ഈടാക്കുന്ന ഉയർന്ന ഫീസും ഇപ്പോള്‍ വലിയ ഓണ്‍ലൈൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ബെംഗളൂരുവില്‍ നടന്ന ഹൈറോക്സ് ഫിറ്റ്‌നസ് ഇവന്റിന്റെ നടത്തിപ്പ് ചെലവിനെക്കുറിച്ചും സാമ്പത്തിക ലാഭത്തെക്കുറിച്ചും അങ്കിത് കേഡിയ എന്ന യൂസർ എക്സില്‍ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പോടെയാണ് ചർച്ച സജീവമായത്.

video
play-sharp-fill

ഏകദേശം 9,000 പേർ പങ്കെടുത്ത ഈ പരിപാടിയില്‍ ഓരോരുത്തരില്‍ നിന്നും 9,000 രൂപ വീതമാണ് പ്രവേശന ഫീസായി ഈടാക്കിയത്. ഒരൊറ്റ ദിവസം കൊണ്ട് ഏകദേശം 8.1 കോടി രൂപയാണ് സംഘാടകർക്ക് ലഭിച്ചതെന്ന് കേഡിയ ചൂണ്ടിക്കാട്ടി. മാരത്തണുകളിലും സമാനമായ പ്രവണതയാണെന്നും, വെറും ഒരു ദിവസത്തെ ഓട്ടത്തിനായി ആളുകള്‍ 3,000 മുതല്‍ 5,000 രൂപ വരെ ചെലവാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യത്തോടെ ഇരിക്കുന്നത് നല്ല കാര്യമാണെങ്കിലും, ഇത്തരം പരിപാടികള്‍ ഫിറ്റ്‌നസിനേക്കാള്‍ ഉപരിയായി സമൂഹത്തില്‍ അംഗീകാരം ലഭിക്കാനുള്ള ഒരു മാർഗമായി മാറുന്നുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക.
ഈ വിഷയത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയർന്നുവരുന്നത്. ഇത്തരം പരിപാടികളെ ‘തട്ടിപ്പ്’ എന്നും, കേവലം സ്റ്റാറ്റസ് സിംബലുകള്‍ എന്നും വിമർശകർ വിളിക്കുന്നു. ഫിറ്റ്‌നസ് എന്നത് ജീവിതകാലം മുഴുവൻ തുടരേണ്ട ഒന്നാണെന്നും, ഇതിനായി ഒരു ദിവസത്തെ ഷോ-ഓഫിന്റെ ആവശ്യമില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9,000 രൂപ മുടക്കി ജിം മെമ്പർഷിപ്പ് എടുക്കുന്നതാണ് കൂടുതല്‍ പ്രയോജനകരമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത്, ഇത്തരം ഇവന്റുകള്‍ കേവലം ഒരു ദിവസത്തെ പരിപാടിയല്ലെന്നും, മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമാണെന്നും മറുപക്ഷം വാദിക്കുന്നു.

ഇവന്റ് ദിവസം എന്നത് ആ യാത്രയിലെ ഒരു നാഴികക്കല്ല് മാത്രമാണ്. ആഡംബര ഭക്ഷണത്തിനോ മദ്യത്തിനോ വേണ്ടി പണം ചെലവാക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തം ആരോഗ്യവും കഴിവും തെളിയിക്കാൻ ഇത്തരം വേദികള്‍ ഉപയോഗിക്കുന്നതാണെന്നും ഇവർ വാദിക്കുന്നു. കൂടാതെ, ലോകോത്തര നിലവാരത്തില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലെ അധ്വാനവും ഇവർ എടുത്തുപറയുന്നു.